രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

അപകീർത്തി കേസ്: രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഇല്ല

രാഹുൽ ഗാന്ധി നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി

മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസിൽ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. രാഹുൽ ഗാന്ധി നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. അടിയന്തര സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസല്‍ കൈമാറാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

രാഹുൽ ഗാന്ധി
അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയില്‍

സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. ഏപ്രില്‍ 20ന് അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന്‌ രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛക് തയ്യാറായില്ല. രേഖകളും നടപടികളും പരിശോധിച്ചതിന് ശേഷം മാത്രമേ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് പ്രച്ഛക് പറഞ്ഞു.

രാഹുൽ ഗാന്ധി
മോദി സമുദായത്തെ അപമാനിച്ചെന്ന കേസ്: രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് , ജാമ്യം അനുവദിച്ചു

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയെന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോദി എന്നിവരുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. കേസില്‍ മാര്‍ച്ച് 23ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചിരുന്നു. പിന്നാലെ, രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in