30 വര്‍ഷം മുന്‍പ് റോഡില്‍ നിന്ന് 
വൈറ്റ്ഹൗസ്‌ കണ്ടു, ഇപ്പോള്‍...ബൈഡനോട് മോദി

30 വര്‍ഷം മുന്‍പ് റോഡില്‍ നിന്ന് വൈറ്റ്ഹൗസ്‌ കണ്ടു, ഇപ്പോള്‍...ബൈഡനോട് മോദി

30 വര്‍ഷം മുന്‍പ് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഒരു സാധാരണ പൗരനായി ആദ്യമായി വൈറ്റ് ഹൗസ് കണ്ട ഓര്‍മ പ്രധാനമന്ത്രി പങ്കുവച്ചു

അമേരിക്കയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസില്‍ ഗംഭീര സ്വീകരണം. തനിക്ക് ലഭിച്ച വലിയ സ്വീകരണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് മോദി നന്ദി അറിയിച്ചു. 140 കോടി വരുന്ന ഇന്ത്യക്കാര്‍ക്കും അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കും നല്‍കുന്ന ബഹുമതിയാണ് ഈ സ്വീകരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

30 വര്‍ഷം മുന്‍പ് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഒരു സാധാരണ പൗരനായി ആദ്യമായി വൈറ്റ് ഹൗസ് കണ്ട ഓര്‍മ പ്രധാനമന്ത്രി പങ്കുവച്ചു.

'ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറം അമേരിക്കയില്‍ ഞാനൊരു സാധാരണ പൗരനായി എത്തിയിരുന്നു. അന്ന് പുറത്തുനിന്നാണ് വൈറ്റ് ഹൗസ് കണ്ടത്.' മോദി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം നിരവധി തവണ അമേരിക്കയില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇത്ര വിശാലമായി ഇന്ത്യന്‍ വംശജര്‍ക്കായി ഈ വാതില്‍ തുറക്കുന്നത് ഇതാദ്യമായാണ്. മോദി കൂട്ടിച്ചേർത്തു.

30 വര്‍ഷം മുന്‍പ് റോഡില്‍ നിന്ന് 
വൈറ്റ്ഹൗസ്‌ കണ്ടു, ഇപ്പോള്‍...ബൈഡനോട് മോദി
യുഎസ് കോൺഗ്രസിലെ സംയുക്ത സമ്മേളനം; നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ച് യുഎസ് പാർലമെന്റങ്ങൾ

പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് മുൻപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മോദിയും ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബൈഡനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ ഫലപ്രദമാകുമെന്ന് ഉറപ്പുണ്ടെന്നും മോദി പ്രതീക്ഷ പങ്കുവച്ചു.

21-ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധങ്ങളിലൊന്നാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ളതെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

ഇന്ന് നടക്കുന്ന അത്താഴവിരുന്നില്‍ 400 അതിഥികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന്റെയും പ്രഥമ വനിതയുടെയും ക്ഷണപ്രകാരം ജൂണ്‍ 21 മുതല്‍ 24 വരെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

logo
The Fourth
www.thefourthnews.in