അദാനി, അദാനി, അദാനി;  രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍

അദാനി, അദാനി, അദാനി; രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടെറിഞ്ഞെന്ന് വ്യക്തമാക്കിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനി വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്കും, കേന്ദ്ര സര്‍ക്കാരിനുമെതിരെ രാഹുല്‍ ഗാന്ധി നടത്തിയത് ഗുരുതരമായ ആക്ഷേപങ്ങള്‍. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞെന്ന് വ്യക്തമാക്കിയായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്.

അദാനി ഏങ്ങനെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു.

കശ്മീരിലെയും, ഹിമാചല്‍ പ്രദേശിലെയും ആപ്പിളുകള്‍ മുതല്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, നമ്മള്‍ നടക്കുന്ന റോഡുകള്‍ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുന്നത് അദാനിയാണ്.

വിമാനത്താവളങ്ങള്‍

ഒരു നിയമം ഉണ്ടായിരുന്നു, മതിയായ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത് എന്ന്. ഈ നിയമം മാറ്റിയത് അദാനിക്ക് വേണ്ടിയാണ്. ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കി.

ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന മുംബൈ വിമാനത്താവളം ജിവികെ ഗ്രൂപ്പില്‍ നിന്ന് തട്ടിയെടുത്തു. ഇതിനായി ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു.

കരാറുകള്‍ക്ക് പിന്നില്‍

അദാനിക്ക് ഇന്ന് പ്രതിരോധ മേഖലയില്‍ മുന്‍പരിചയമില്ല. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആരോപണങ്ങള്‍ തള്ളി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ 126 വിമാനങ്ങളുടെ കരാര്‍ അനില്‍ അംബാനിക്കാണ്.

അദാനി ഡ്രോണുകള്‍ നിര്‍മിച്ചിട്ടില്ല, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനും ഇന്ത്യയില്‍ മറ്റ് കമ്പനികള്‍ക്കും അതിന് കഴിയും. എന്നാല്‍ മോദി ഇസ്രയേലിലേക്ക് പോയി ആ കരാര്‍ അദാനിക്ക് ലഭിച്ചു.

പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോയി, മാജിക്ക് എന്നോണം ഇതിന് പിന്നാലെ അദാനിയ്ക്ക് എസ് ബിഐ ഒരു ദശലക്ഷം ഡോളര്‍ വായ്പ ലഭിച്ചു. മോദി ബംഗ്ലാദേശിലേക്ക് പോയി. അദാനി ബംഗ്ലാദേശ് പവര്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു.

അദാനിക്ക് വേണ്ടി ശ്രീലങ്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി

ശ്രീലങ്കയിലെ കാറ്റാടി വൈദ്യുത പദ്ധതി അദാനിക്ക് ലഭിക്കാന്‍ പ്രസിഡന്റായിരുന്ന രജപക്‌സയ്ക്ക് മേല്‍ പ്രധാനമന്ത്രി മോദി സമ്മര്‍ദം ചെലുത്തി. 2022 ല്‍ ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഇക്കാര്യം അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in