'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ

'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ

കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുമെന്നും സണ്ണി ഡിയോൾ

ബംഗ്ലാവ് ലേലനടപടികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോൾ. തീർത്തും വ്യക്തിപരമായ കാര്യമാണ് ഇതെന്നായിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുമെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി.

56 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മുംബൈ ജൂഹുവിലെ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ (ബിഒബി) ഞായറാഴ്ച നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ലേല നോട്ടീസ് പിൻവലിക്കുകയാണെന്ന് ബാങ്ക് ഇന്നലെ അറിയിക്കുകയും ചെയ്തു.

'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ
കടം വീട്ടാന്‍ സണ്ണി ഡിയോളിന് 40 കോടി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്; നിഷേധിച്ച് അക്ഷയ് കുമാർ

“എനിക്ക് അഭിപ്രായം പറയാൻ താൽപ്പര്യമില്ല. ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞാൻ എന്ത് പറഞ്ഞാലും ആളുകൾ അത് തെറ്റായി വ്യാഖ്യാനിക്കും” - സണ്ണി ഡിയോൾ പറഞ്ഞു. 'ഗദർ 2' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആഹ്ളാദത്തിനിടയിലും കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ വില്ലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ നടുവിലാണ് താരം.

'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ
സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യില്ല; നോട്ടീസ് പിൻവലിച്ച് ബാങ്ക്, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

ലോൺ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഓഗസ്റ്റ് 20 നാണ് ജുഹുവിലെ വില്ല ബാങ്ക് ഓഫ് ബറോഡ ലേലത്തിൽ വച്ചത്. വായ്പ പലിശ ഈടാക്കാനും ബാങ്ക് ശ്രമിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ലേല നോട്ടീസ് പിൻവലിക്കുകയായിരുന്നു. ബാങ്കിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 'ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചത്' എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശിന്റെ ചോദ്യം.

'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ
ചിരിപ്പിക്കാൻ നിവിൻ, ത്രില്ലടിപ്പിക്കാൻ ദുൽഖർ, തീപാറിക്കാൻ ഷെയ്ൻ നിഗവും കൂട്ടരും; ഓണം കളറാകുമെന്ന പ്രതീക്ഷയിൽ പ്രേക്ഷകർ
logo
The Fourth
www.thefourthnews.in