സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

പുതിയ സിസിടിവി ദൃശ്യങ്ങളില്‍ സ്വാതി മലിവാളിന് പരുക്കുകളൊന്നും കാണാന്‍ സാധിക്കുന്നില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ മുൻ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാര്‍ ആക്രമിച്ചുവെന്ന് പരാതിയിൽ, രാജ്യസഭ എംപി സ്വാതി മലിവാൾ ഉൾപ്പെട്ട പുതിയ വീഡിയോ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി . ആക്രമണം നടന്നെന്ന് ആരോപിക്കുന്ന മേയ് 13ന് കെജ്‍രിവാളിന്‌റെ വസതിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വാതിയെ പുറത്തേക്കു കൊണ്ടുപോകുന്നതും വസതിക്കു പുറത്ത് സ്വാതിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

പുതിയ സിസിടിവി ദൃശ്യങ്ങളില്‍ സ്വാതി മലിവാളിന് പരുക്കുകളൊന്നും കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല പോലീസുകാരിയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും കാണാം.

സ്വാതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബിജെപി ഗൂഢാലോചനയുടെ ഭാഗവുമാണെന്നു ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി ഇന്നലെ ആരോപിച്ചിരുന്നു. സ്വാതി മലിവാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നാണ് സ്വാതിയുടെ പരാതി. എന്നാല്‍ പുറത്തുവന്ന വീഡിയോ തികച്ചും വ്യത്യസ്തമായ യാഥാര്‍ഥ്യമാണ് കാണിക്കുന്നതെന്ന് സ്വാതി വസതിക്കകത്തുനിന്ന് പുറത്തുവരുന്ന വീഡിയോ ആസ്പദമാക്കി അതിഷി പറഞ്ഞു.

മുന്‍കൂട്ടി അനുമതി തേടാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിലെത്തിയത്. അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിക്കുകയെന്നതായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. സ്വാതി എത്തിയപ്പോൾ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ പ്രവേശിച്ച സ്വാതിയെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാര്‍ തടഞ്ഞപ്പോള്‍ അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയെന്നും അതിഷി പറഞ്ഞു.

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി
'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

''മുഖ്യമന്ത്രിക്കുമേല്‍ പഴി ചുമത്താനായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. എന്നാൽ അദ്ദേഹം അവിടെയുണ്ടായിരുന്നില്ലെന്നതിനാൽ അത് നടന്നില്ല. തുടര്‍ന്നാണ് സ്വാതി ബൈഭവ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്. പോലീസില്‍ നല്‍കിയ പരാതിയില്‍ താന്‍ ആക്രമിക്കപ്പെട്ടതായി സ്വാതി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലെ സ്വീകരണ മുറിയില്‍ സ്വാതി സുഖമായി ഇരിക്കുന്നതും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയാണ് ഇന്നു പുറത്തുവന്നത്. ബൈഭവ് കുമാറിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സ്വാതിയുടെ വസ്ത്രങ്ങള്‍ കീറിയതോ തലയ്ക്ക് മുറിവുണ്ടായതോ വീഡിയോയില്‍ ദൃശ്യമായില്ല,'' അതിഷി കുറ്റപ്പെടുത്തി.

സ്വാതി മലിവാളിന്റെ പരാതിയില്‍ പരിശോധനയ്ക്കായി ഡല്‍ഹി പോലീസ് സംഘം ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സ്വാതി ആരോപിക്കുന്ന സംഭവം മുഖ്യമന്ത്രിയുടെ വസതിയില്‍ പോലീസ് സംഘം പുനഃസൃഷ്ടിച്ചു. പരാതിയില്‍ സ്വാതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി
സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് ബൈഭവ് കുമാര്‍ ആറ്-ഏഴ് തവണ തല്ലിയെന്നാണ് സ്വാതി മൊഴി നല്‍കിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ''വയറ്റില്‍ ഉള്‍പ്പെടെ ഏഴ്-എട്ട് തവണ അടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയെന്നും എഫ്ഐആറില്‍ പറയുന്നു. ''അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിങ് മുറിയില്‍ ഇരിക്കുകയായിരുന്ന സ്വാതിയെ ബൈഭവ് കുമാര്‍ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കെജ്‍രിവാള്‍ വീട്ടിലുണ്ടായിരുന്ന സമയമായിരുന്നു അത്,'' എഫ്ഐആറില്‍ പറയുന്നു. സ്വാതിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചെന്നും തലമുടിയിയില്‍ പിടിച്ച് മേശയില്‍ ഇടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

മേയ് 13നു പുലര്‍ച്ചെയാണു വൈഭവില്‍നിന്നു മര്‍ദനമേറ്റതെന്നാണു സ്വാതിയുടെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു തന്നെ വൈഭവ് കുമാർ മർദിച്ചതെന്നും കെ‌ജ്‌രിവാൾ അനങ്ങയില്ലെന്നുമാണ് സ്വാതി ആദ്യ ഘട്ടത്തിൽ ആരോപിച്ചത്. എന്നാൽ ഇക്കാര്യം സ്വാതി ആവർത്തിച്ചില്ല.

സംഭവത്തില്‍ പാര്‍ട്ടി നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചതെന്നാണ് സ്വാതിയുടെ നിലപാട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 506, 509, 323 വകുപ്പുകള്‍ ചുമത്തിയാണ് വൈഭവിനെതിരെ കേസെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in