കേസിലെ പ്രതിയായ ബിജേഷ്
കേസിലെ പ്രതിയായ ബിജേഷ്

ഇടുക്കി കാഞ്ചിയാറിലെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ 21നാണ് കാഞ്ചിയാർ വട്ടമുകളേൽ അനുമോളെന്ന വത്സമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ വിജേഷിനെ കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 21നാണ് കാഞ്ചിയാർ വട്ടമുകളേൽ അനുമോളെന്ന വത്സമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ച ജഡം കട്ടിലിനടയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് വിജേഷിനെ കാണാതായത്. വനമേഖലയിൽ ഒളിവിൽ കഴിയുമ്പോഴാണ് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം വിജേഷിനെ പിടികൂടിയത്.

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷം വിജേഷ് ഒളിവില്‍ പോവുകയായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ കാശുമായാണ് വിജേഷ് ഒളിവില്‍ പോയതെന്നന്നും പോലീസ് കണ്ടെത്തി. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിക്കാണ് വിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. ഇയാളുടെ കയ്യില്‍ നിന്നും അനുമോളുടെ ഫോണും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിന് സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും അയ്യായിരം രൂപയ്ക്ക് ഫോണ്‍ വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പോലീസിനോട് പറഞ്ഞു. വിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. 

കേസിലെ പ്രതിയായ ബിജേഷ്
ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

അനുമോള്‍ വിജേഷിൽ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. ഇരുവർക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിയുണ്ട്. മകളെ ബന്ധുവീട്ടിൽ ഏൽപ്പിച്ച ശേഷമായിരുന്നു വിജേഷ് ഒളിവിൽ പോയത്. അനുമോൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്നാണ് അനുമോളുടെ മാതാപിതാക്കളോട് വിജേഷ് അറിയിച്ചത്. തുടർന്ന് മകളെ കാണാനില്ലെന്ന് പരാതി നൽകാൻ സ്റ്റേഷനിൽ പോകുന്നതിന് മുൻപ് അനുമോളുടെ മാതാപിതാക്കളും സഹോദരനും ബിജേഷിന്റെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു.

പിന്നീട് അനുമോളുടെ അമ്മ ഫിലോമിന വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ അനുമോളുടെ മാതാപിതാക്കൾ പേഴുംകണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയത്തെ തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്റെ പിൻവാതിൽ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്. 

logo
The Fourth
www.thefourthnews.in