അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ

അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്

ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയായ കമ്പം ടൗണിലെത്തി. മേതക്കാനത്ത് നിന്നും കാട്ടിലൂടെ സഞ്ചരിച്ച് പുലർച്ചയോടെ കമ്പത്തെത്തിയ അരിക്കൊമ്പനെ കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. നിരവധി വാഹനങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.

അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ
കണ്ണുകെട്ടി, കാലുകള്‍ ബന്ധിച്ചു; അരിക്കൊമ്പനെ വരുതിയിലാക്കി ദൗത്യസംഘം, ഇനി നാടുകടത്തല്‍

ആനയെ കണ്ട ജനങ്ങൾ ബഹളം വെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് ഒടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വനപാലക സംഘം എത്തി നടത്തിയ ശ്രമങ്ങളും വിഫലമായി. പരിഭ്രാന്തരായ അരിക്കൊമ്പനെ പേടിച്ച് ഓടാന്‍ ശ്രമിച്ച ഒരു യുവാവിന് പരുക്കേറ്റിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ആന ചിന്നക്കനാൽ മേഖലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതായാണ് സൂചന. ജനങ്ങൾ വീട്ടിനകത്ത് തന്നെ തുടരണമെന്ന മുന്നറിയപ്പാണ് തമിഴ്നാട് സർക്കാർ നൽകിയിട്ടുള്ളത്.

അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ
ജനങ്ങളുടെ ആശങ്ക പരിഗണിക്കണം; അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം

ചിന്നക്കനാലില്‍ നിന്ന് ഏപ്രില്‍ 29നാണ് മയക്കുവെടിവെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം അരിക്കൊമ്പനെ കൊണ്ടുവിട്ടത്.

logo
The Fourth
www.thefourthnews.in