താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

താനൂർ ബോട്ട് അപകടത്തിൽ സമഗ്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദഗ്ധരടങ്ങുന്ന ജുഡീഷ്യൽ കമ്മിഷനെ സര്‍ക്കാര്‍ നിയമിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സർക്കാർ വഹിക്കും.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധന കൃത്യമായിരുന്നോ എന്നാകും അന്വേഷണം.

ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഉണ്ടായിട്ടുള്ളത്. മുഴുവന്‍ കുടുംബങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി താനൂരിൽ പറഞ്ഞു.

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
ബോട്ട് ദുരന്തം: മരിച്ച 22 പേരില്‍ നാല് വയസ്സുമുതല്‍ 45കാരി വരെ, ബോട്ടിലുണ്ടായിരുന്നത് എത്രപേരെന്ന് വ്യക്തതയില്ല

അപകടത്തില്‍ പരുക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. പരപ്പനങ്ങാടിയില്‍ മരിച്ചവരുടെ വീടുകളിലും മുഖ്യമന്ത്രിയെത്തി. സാഹചര്യം വിശകലനം ചെയ്യാനായി താനൂരില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ കക്ഷിനേതാക്കളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി അബ്ദുറഹ്മാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി താനൂരിലെത്തിയിരുന്നു. മന്ത്രിമാരായ ആന്റണി രാജു, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
താനൂര്‍ ബോട്ട് ദുരന്തം: തിരച്ചില്‍ തുടരുന്നു, പുഴയിലെ വെള്ളം തെളിഞ്ഞ് തുടങ്ങിയത് പ്രതീക്ഷ

താനൂര്‍ ബോട്ട് അപകടത്തില്‍ ഇതുവരെ 22 മരണം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന 10 പേരില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടു. അഞ്ചുപേര്‍ അപകടം നടന്നപ്പോള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ പരപ്പനങ്ങാടി പുത്തൻ കടപ്പുറം കുന്നുമ്മൽ സൈദലവിയുടെ കുടുംബത്തിലെ 11 പേരാണ് മരിച്ചത്.

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
താനൂര്‍ ബോട്ട് ദുരന്തം: മരണം 22 ആയി, ഏഴ് പേരുടെ നില ഗുരുതരം

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ അമിതമായി ആളുകളെ കയറ്റി നടത്തിയ യാത്രയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് പോലും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം.

logo
The Fourth
www.thefourthnews.in