ബ്രഹ്മപുരം തീപിടിത്തം: രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ സേനാംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ബ്രഹ്മപുരം തീപിടിത്തം: രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ സേനാംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ച ഫയർഫോഴ്സ് സംഘത്തെയും മറ്റ് സേനാ അംഗങ്ങളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.

ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്.

ബ്രഹ്മപുരം തീപിടിത്തം: രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ സേനാംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ബ്രഹ്മപുരം മാലിന്യ സംസ്കരണം: കരാർ രേഖകൾ ഹാജരാക്കണമെന്ന് കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകരാണ് പുക അണയ്ക്കുന്നതിനായി പ്രവർത്തിക്കുന്നത്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റായാണ് പ്രവർത്തനം. ഞായറാഴ്ച രാത്രിയോടെ തീ പൂർണമായും അണയ്ക്കാന്‍ സാധിച്ചതായി അധികൃതർ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in