'പോലീസ് സുരക്ഷാവീഴ്ച പരിശോധിച്ചില്ല'; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ

'പോലീസ് സുരക്ഷാവീഴ്ച പരിശോധിച്ചില്ല'; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ

പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സുതാര്യമായ അന്വേഷണം നടത്താതെ പോലീസ് കൈകഴുകാൻ ശ്രമിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.

'പോലീസ് സുരക്ഷാവീഴ്ച പരിശോധിച്ചില്ല'; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ
ഡോ. വന്ദന ദാസിന്റെ കൊലപാതകം: ആക്രമണ സമയത്ത് പ്രതി ലഹരിയില്‍ അല്ലായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്

സുരക്ഷാവീഴ്ചകൾ പോലീസ് പരിശോധിച്ചില്ലെന്നും ആരോപിക്കുന്നു. പ്രതി അക്രമിക്കാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പോലീസുകാർ മുറിക്ക് പുറത്തേക്കോടി. ഒരുഘട്ടത്തിലും ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് അക്രമാസക്തനായ പ്രതിയെ വിലങ്ങണിയിക്കാതെ എത്തിച്ചതെന്ന് അറിയണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നു.

അടിയന്തര ചികിത്സ വന്ദനയ്ക്ക് നൽകാത്തതിലും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം വന്ദനയെ എത്തിച്ചത്. അവിടെ നിന്ന് വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത് ആരാണെന്നത് ഇപ്പോഴും അവ്യക്തമാണെന്ന് കുടുംബം പറയുന്നു. കൊല്ലത്ത് എല്ലാ സൗകര്യങ്ങളുമടങ്ങിയ ആശുപത്രികളുള്ളപ്പോൾ ഇത്ര ദൂരം സഞ്ചരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. പരുക്കേറ്റനിലയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച കൊല്ലം നെടുമ്പന സ്വദേശി സന്ദീപാണ് ആശുപത്രിയിൽ ആക്രമണം നടത്തി ഡോക്ടറെ കൊലപ്പെടുത്തിയത്.

'പോലീസ് സുരക്ഷാവീഴ്ച പരിശോധിച്ചില്ല'; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ
ഒരു ശസ്ത്രക്രിയയിലെ പിഴവ്; ഏഴ് തുടര്‍ശസ്ത്രക്രിയകൾ; ഉണങ്ങാത്ത മുറിവുമായി 18 വർഷത്തെ നിയമപോരാട്ടം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് ആക്രമിക്കപ്പെടുമ്പോള്‍ പ്രതി സന്ദീപ് ലഹരിയില്‍ അല്ലായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. പ്രതിയുടെ രക്തത്തിലും മൂത്രത്തിലും ലഹരി വസ്തുക്കളുടെ സാന്നിധ്യമില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. താന്‍ ലഹരിക്ക് അടിമയല്ലെന്നും മറ്റൊരു പുരുഷ ഡോക്ടറെയാണ് ലക്ഷ്യം വച്ചതെന്നും സന്ദീപും മൊഴിനൽകിയിരുന്നു.

logo
The Fourth
www.thefourthnews.in