കേരള ഹൈക്കോടതി ജഡ്ജി നിയമനം: ചീഫ് ജസ്റ്റിസിന്റെ പട്ടികയോട് വിയോജിച്ച് ജ. വിനോദ് ചന്ദ്രന്‍

കേരള ഹൈക്കോടതി ജഡ്ജി നിയമനം: ചീഫ് ജസ്റ്റിസിന്റെ പട്ടികയോട് വിയോജിച്ച് ജ. വിനോദ് ചന്ദ്രന്‍

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിയോജിപ്പ് രേഖപ്പെടുത്തിയത് രണ്ടു പേരുകളില്‍

ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കൊളീജിയത്തിൽ ഭിന്നത. അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് രണ്ട് പട്ടികകളാണ് സുപ്രീം കോടതി കൊളീജിയത്തിന് നൽകിയിട്ടുള്ളത്.

ഹൈക്കോടതി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണി കുമാർ, ജസ്റ്റിസ് എസ്. വി ഭട്ടി എന്നിവർ നൽകിയ പട്ടികയും ഇവരിൽ രണ്ടു പേരുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ നൽകിയ മറ്റൊരു പട്ടികയുമാണ് കേരളത്തിൽ നിന്നയച്ചത്. പട്ടിക അയച്ച ശേഷമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

പട്ടിക അയച്ച ശേഷമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

ജുഡിഷ്യൽ ഓഫീസർമാരിൽ നിന്നുള്ള ഏഴ് ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പേരുകൾ ശുപാർശ ചെയ്യാനായിരുന്നു കൊളീജിയം യോഗം ചേര്‍ന്നത്. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊളിജിയം യോഗം ചേർന്നത്. യോഗത്തില്‍ കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഭട്ടിയും അംഗീകരിച്ച ലിസ്റ്റിൽ എംബി സ്നേഹലത (കണ്ണൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി), പിജെ വിൻസെന്റ് (ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി), സി കൃഷ്‌ണകുമാർ, (കാസർഗോഡ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ), ജോൺസൺ ജോൺ (കൽപ്പറ്റ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), ജി ഗിരീഷ് ( തലശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), സി പ്രദീപ് കുമാർ (എറണാകുളം അഡീ. ജില്ലാ ജഡ്‌ജി), പി കൃഷ്‌ണകുമാർ (ഹൈക്കോടതി രജിസ്ട്രാർ ജനറൽ) എന്നീ പേരുകളാണുള്ളത്.

എന്നാൽ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ലിസ്റ്റിലുള്ള പി ജെ വിൻസെന്റ്, സി കൃഷ്‌ണകുമാർ എന്നിവരെ ഒഴിവാക്കി. പകരം കെവി ജയകുമാർ (ഹൈകോടതി വിജിലൻസ് രജിസ്ട്രാർ), പി സെയ്‌തലവി (മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി) എന്നിവരെ ഉൾപ്പെടുത്തി.

logo
The Fourth
www.thefourthnews.in