അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ നേരിട്ട ആറ് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.

ചോദ്യപേപ്പർ വിവാദത്തിൽ പ്രഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി ആലുവ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് പ്രത്യേക എന്‍ ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരർ വിധിയില്‍ വ്യക്തമാക്കി. രണ്ടാം പ്രതി സജൽ ക്യത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവിനും കോടതി വിധിച്ചു

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവിനും കോടതി വിധിച്ചു. അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ രണ്ടാം ഘട്ട വിചാരണ നേരിട്ട ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. 9, 11, 12 പ്രതികൾ മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ വിധി നടപ്പാക്കുന്നതിന് ഒരു മാസത്തേക്ക് സ്റ്റേയും അനുവദിച്ചു.

ആദ്യ മൂന്ന് പ്രതികൾ വിവിധ വകുപ്പുകളിൽ 2 ലക്ഷത്തി 85,000 പിഴ ഒടുക്കണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴയോടുക്കണം എന്നും കോടതി വ്യക്തമാക്കി.

സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയ പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്

സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയ പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. അധ്യാപകന്ർറെ കൈവെട്ടിയെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന പ്രധാന പ്രതി അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്. സവാദിനെ കുറിച്ച് വേണ്ടി എൻ ഐ ഐ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപത്തികൾ വെട്ടിമാറ്റിയെന്നാണ് കേസ്. ആദ്യം കേരള പോലിസ് അന്വോഷിച്ച കേസ് 2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി  ഏറ്റെടുത്തത്.

അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
കേരളത്തെ ഞെട്ടിച്ച ക്രൂരത; അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ നാള്‍വഴി

രണ്ടാം പ്രതി സജിലിനെതിരെയുള്ള കുറ്റങ്ങൾ

----------------------------------------------

യുഎപിഎ നിയമം: സെക്ഷൻ 15, 16 ഭീകരവാദ പ്രവർത്തനം, അതിനുള്ള ശിക്ഷ ,18 (ഗൂഢാലോചന), 20 (ഭീകരസംഘടനയിൽ അംഗമാകൽ)

ഇന്ത്യൻ ശിക്ഷാ നിയമം: സെക്ഷൻ 307 (വധശ്രമം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ), 201 (തെളിവുനശിപ്പിക്കൽ), 212 (പ്രതികളെ സംരക്ഷിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 427 (നാശം വിതയ്ക്കൽ), 323 (പരിക്കേൽപിക്കൽ), 324 (മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപിക്കൽ), 326 (മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരിക്കേൽപിക്കൽ), 506 (ഭീഷണിപ്പെടുത്തൽ), 153 എ(മതസ്പർദ്ധ വളർത്തൽ), 120 ബി (കുറ്റകരമായ ഗൂഢാലോചന - വിവിധ കുറ്റങ്ങളോടു ചേർത്താണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്.)

സ്ഫോടക വസ്തു നിയമം: സെക്ഷൻ 3 (ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ സ്ഫോടനം നടത്തൽ)

അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
'പ്രതികൾ പ്രാകൃതവിശ്വാസത്തിന്റെ ഇരകൾ'; സവാദിനെ കണ്ടെത്താനാകാത്തത് നിയമ സംവിധാനത്തിന്റെ പരാജയമെന്ന് പ്രൊ. ടി ജെ ജോസഫ്

മൂന്നാം പ്രതി നാസറിനെതിരെയുള്ള കുറ്റങ്ങൾ

യുഎപിഎ നിയമം: സെക്ഷൻ 20 (ഭീകരസംഘടനയിൽ അംഗമാകൽ)

ഇന്ത്യൻ ശിക്ഷാ നിയമം: സെക്ഷൻ 307 (വധശ്രമം), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ), 201 (തെളിവുനശിപ്പിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 427 (നാശം വിതയ്ക്കൽ), 323 (പരിക്കേൽപിക്കൽ), 324 (മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപിക്കൽ), 326 (മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരിക്കേൽപിക്കൽ), 506 (ഭീഷണിപ്പെടുത്തൽ), 153 എ(മതസ്പർദ്ധ വളർത്തൽ), 120 ബി (കുറ്റകരമായ ഗൂഢാലോചന - വിവിധ കുറ്റങ്ങളോടു ചേർത്താണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്.)

സ്ഫോടക വസ്തു നിയമം: സെക്ഷൻ 3 (ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ സ്ഫോടനം നടത്തൽ)

അഞ്ചാം പ്രതി നജീബിനെതിരെയുള്ള കുറ്റങ്ങൾ

യുഎപിഎ നിയമം: സെക്ഷൻ 20 (ഭീകരസംഘടനയിൽ അംഗമാകൽ)

ഇന്ത്യൻ ശിക്ഷാ നിയമം: സെക്ഷൻ 307 (വധശ്രമം), 212 (പ്രതികളെ സംരക്ഷിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 427 (നാശം വിതയ്ക്കൽ), 323 (പരിക്കേൽപിക്കൽ), 324 (മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപിക്കൽ), 326 (മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരിക്കേൽപിക്കൽ), 506 (ഭീഷണിപ്പെടുത്തൽ), 153 എ(മതസ്പർദ്ധ വളർത്തൽ), 120 ബി (കുറ്റകരമായ ഗൂഢാലോചന - വിവിധ കുറ്റങ്ങളോടു ചേർത്താണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്.)

സ്ഫോടക വസ്തു നിയമം: സെക്ഷൻ 3 (ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ സ്ഫോടനം നടത്തൽ)

നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നി പ്രതികൾക്കെതിരെ

ഇന്ത്യൻ ശിക്ഷാ നിയമം : സെക്ഷൻ 202 (കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം നൽകിയില്ല) 212 (പ്രതികളെ സംരക്ഷിക്കൽ )120 ബി (കുറ്റകരമായ ഗൂഢാലോചന - വിവിധ കുറ്റങ്ങളോടു ചേർത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്)

logo
The Fourth
www.thefourthnews.in