സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരത്ത് മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ദുരിതം വര്‍ധിപ്പിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയില്‍ കടവന്ത്ര, സൗത്ത്, ചിറ്റൂര്‍ റോഡ്, എംജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ കടകളില്‍ വെള്ളം കയറി. കളമശേരി മൂലേപാടത്തും ഇടക്കൊച്ചിയിലും വീടുകളില്‍ വെള്ളം കയറി. ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്കിങ് ഏര്യയില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മുങ്ങി. തിരുവനന്തപുരത്ത് മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്.

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഈ വര്‍ഷം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ഒമ്പത് തവണ, അനക്കമില്ലാതെ അധികൃതര്‍; പ്രതിഷേധം കനക്കുന്നു

തൃശൂര്‍ നഗരത്തില്‍ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിലെ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെള്ളം കയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കി. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിലാണ് വെള്ളം കയറിയത്.

കനത്ത മഴയില്‍ സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്നതിനാല്‍, കണ്ണൂര്‍ കീഴല്ലൂര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. പിണറായി പാറപ്രം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറക്കും. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന.

logo
The Fourth
www.thefourthnews.in