'രാഷ്‍ട്രീയപ്രേരിതം, അറസ്റ്റിന് സാധ്യത'; മോൻസൺ മാവുങ്കല്‍ കേസില്‍ മുൻകൂ‍ർ ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ

'രാഷ്‍ട്രീയപ്രേരിതം, അറസ്റ്റിന് സാധ്യത'; മോൻസൺ മാവുങ്കല്‍ കേസില്‍ മുൻകൂ‍ർ ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോ‍ർട്ട് നൽകിയത്

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുൻകൂ‍ർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. പുരാവസ്തു തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കൽ പ്രതിയായ വഞ്ചനാക്കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

19 മാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ക്രൈബ്രാഞ്ച് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിൽ പറഞ്ഞിരുന്ന ദിവസം ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മറുപടി നൽകിയിരുന്നു. മറ്റൊരു ദിവസം ഹാജരാകാനാണ് നിർദേശമുള്ളത്. രാഷ്ട്രീയപ്രേരിതമാണ് കേസ്. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. 2021 സെപ്റ്റംബർ 23 നാണ് കേസ് രജിസ്റ്റർ ചെയ്തതത്.

'രാഷ്‍ട്രീയപ്രേരിതം, അറസ്റ്റിന് സാധ്യത'; മോൻസൺ മാവുങ്കല്‍ കേസില്‍ മുൻകൂ‍ർ ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ
മോന്‍സണ്‍ മാവുങ്കല്‍ കേസ്: ജൂൺ 23 വരെ സമയം തേടി കെ സുധാകരൻ, ക്രൈംബ്രാഞ്ചിന് മറുപടി നൽകി

മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോ‍ർട്ട് നൽകിയത്. കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2018ൽ കലൂരിലെ വാടക വീട്ടിൽ വച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയം കെ സുധാകരനും അവിടെയുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ പത്തുലക്ഷം സുധാകരൻ കൈപ്പറ്റി. പാർലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്റെ വിദേശത്തുനിന്നെത്തിയ പണം വിട്ടു നൽകിപ്പിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴിയിലുളളത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കേസ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഗൾഫിലെ രാജകുടുംബത്തിന് പുരവസ്തുക്കൾ വിറ്റവകയിൽ ശതകോടികൾ കിട്ടിയെന്നും അത് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നെന്നുമുളള മോൻസന്റെ വാദം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

എന്നാൽ, ആരോപണമുയർന്നപ്പോൾതന്നെ സുധാകരൻ ഇക്കാര്യം നിഷേധിച്ചിരുന്നു. ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടാണ് മോൻസന്റെ വീട്ടിൽ പോയി താമസിച്ചതെന്നും തട്ടിപ്പുകാരനെന്ന് അറിയില്ലായിരുന്നെന്നും കേസ് രാഷ്‍ട്രീയപ്രേരിതമാണെന്നുമാണ് സുധാകരൻ വിശദീകരിച്ചത്.

'രാഷ്‍ട്രീയപ്രേരിതം, അറസ്റ്റിന് സാധ്യത'; മോൻസൺ മാവുങ്കല്‍ കേസില്‍ മുൻകൂ‍ർ ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ
'മോന്‍സൺ കേസില്‍ പ്രതിയാക്കിയതില്‍ ഗൂഢാലോചന'; നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കെ സുധാകരൻ

മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പണം നഷ്ടപ്പെട്ടവർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സംസ്ഥാന പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തട്ടിപ്പിൽ പങ്കുളള പലരും ഉന്നതരാണെന്നുമാണ് ഹർജിയിലെ ആക്ഷേപം. ക്രൈംബ്രാഞ്ച് പോലീസ് സംഘത്തിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ നിലപാട്.

logo
The Fourth
www.thefourthnews.in