ഓണ വിപണികളിലൂടെ കുടുംബശ്രീ കൊയ്തത് കോടികൾ

ഓണ വിപണികളിലൂടെ കുടുംബശ്രീ കൊയ്തത് കോടികൾ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് കൂടി രൂപയുടെ അധിക വരുമാനമാണ് കുടുംബശ്രീയ്ക്ക് ഉണ്ടായത്

ഓണ വിപണിയിൽ വൻ മുന്നേറ്റം നടത്തി കുടുംബശ്രീ. പൂകൃഷിയിലാണ് കുടുംബശ്രീ ഈ തവണ ഏറ്റവുമധികം വരുമാനം കൊയ്തത്. മന്ത്രി എംബി രാജേഷാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുടുംബശ്രീയുടെ ഓണ വിപണന മേളയുടെ വരുമാനം വെളിപ്പെടുത്തിയത്. ആകെ 23 കോടി രൂപയുടെ വരുമാനമാണ് കുടുംബശ്രീക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് കൂടി രൂപയുടെ വർധനയാണ് ഉണ്ടായത്.

ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കൾ എത്തിയിരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണെങ്കിൽ ഇത്തവണ കുടുംബശ്രീ വഴി പൂകൃഷി നടത്തി. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ ചേർന്ന് 780 ഏക്കറിലാണ് ഈ തവണ പൂകൃഷി നടത്തിയത്. കഴിഞ്ഞ തവണ 128 ഏക്കറിലായിരുന്നു കുടുംബശ്രീയുടെ പൂകൃഷി. ഏറ്റവും കൂടുതൽ പൂകൃഷി ചെയ്തത് തൃശൂർ ജില്ലയിലാണ്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറിലായിരുന്നു പൂകൃഷി.

ഓണ വിപണികളിലൂടെ കുടുംബശ്രീ കൊയ്തത് കോടികൾ
സുപ്രീംകോടതി വെബ്സൈറ്റിനും വ്യാജൻ: ചതിക്കുഴിയെന്ന് മുന്നറിയിപ്പ്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,

'വളരെ സന്തോഷത്തോടെ കുടുംബശ്രീയുടെ ഓണം വിപണന മേളയുടെ വിജയഗാഥ പങ്കുവെക്കട്ടെ. 23 കോടി രൂപയുടെ വിൽപ്പനയാണ്‌ 1087 ഓണം മേളകളിലൂടെ കുടുംബശ്രീ ഈ വർഷം കൈവരിച്ചത്‌. ഇത്‌ കഴിഞ്ഞ വർഷം 19 കോടിയായിരുന്നു, നാലുകോടിയുടെ വർധനവ്‌. 20,990 ജെ എൽ ജി യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ്‌ വിപണന മേളയിലൂടെ കേരളത്തിലുടനീളം വിറ്റഴിച്ചത്‌. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌. വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്റെ വിപണി ഇടപെടലിൽ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക്‌ വഹിച്ചു.

പൂകൃഷിയുടെ കാര്യത്തിലും കുടുംബശ്രീ ഉജ്വല നേട്ടം കൈവരിച്ചിരുന്നു‌. സാധാരണഗതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് ഓണത്തിന് പൂക്കളെത്തിയിരുന്നതെങ്കില്‍, ഇക്കുറി പൂവിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു പൂകൃഷി ചെയ്തത്. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളമെമ്പാടും വലിയ വിജയം കണ്ടു എന്നത് ഏറെ ആഹ്ളാദകരമാണ്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയത്. കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി പൂക്കൾ വിൽക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു. അടുത്ത ഓണത്തിന്‌ കൂടുതൽ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനുള്ള പ്രവർത്തനം കുടുംബശ്രീ ഏറ്റെടുക്കും.

പൂകൃഷിയുടെ വിജയത്തിന്‌ പിന്നാലെ ഓണം വിപണനമേളകളിലെ മുന്നേറ്റം കൂടി കുടുംബശ്രീയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാവുകയാണ്‌. ടീം കുടുംബശ്രീക്ക്‌ ഹൃദ്യമായ അഭിനന്ദനങ്ങൾ'

logo
The Fourth
www.thefourthnews.in