ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി

കേസിൽ തിരുവനന്തപുരം സ്വദേശി യദു ക്യഷ്ണനെ കൂടി ഇ ഡി പുതുതായി പ്രതി ചേർത്തു

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കോടതിയിലാണ് ശിവശങ്കറിനെ ഹാജരാക്കിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് ശേഷണാണ് കോടതിയിൽ ഹാജരാക്കിയത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപെടുത്തിയത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി
ലൈഫ് മിഷന്‍ കോഴ കേസ്; എം ശിവശങ്കര്‍ അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിലായിരുന്നു പണം. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അത് ലൈഫ്മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്ന് സ്വപ്‌ന വെളിപ്പെടുത്തുന്നത്. അതിന് പിന്നാലെയാണ് വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇ ഡി കടന്നത്. കേസിൽ തിരുവനന്തപുരം സ്വദേശി യദു ക്യഷ്ണനെ കൂടി ഇ ഡി പുതുതായി പ്രതി ചേർത്തു.

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി
കോഴപ്പണം ആറ് കോടിയെന്ന സ്വപ്നയുടെ മൊഴി നിര്‍ണായകമായി; ലൈഫ് മിഷന്‍ കേസും ശിവശങ്കറിന്റെ അറസ്റ്റും

യൂണിടാക് കമ്പനിയെ കേസിലെ പ്രതിയായ സരിത്തിനെ പരിചയപെടുത്തിയെന്നതുമായി ബന്ധപ്പെട്ടാണ് പ്രതി ചേർത്തത്. ഇതിനായി മൂന്ന് ലക്ഷം രൂപ യദുവിന് നൽകിയെന്നാണ് ഇ ഡി കണ്ടെത്തിയത്. സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷനുവേണ്ടി യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്.

ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന് മൊഴി നൽകിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശം നല്‍കിയത്. പിന്നീട് സാവകാശം ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ശിവശങ്കർ കൊച്ചിയിലെത്തിയത്.

logo
The Fourth
www.thefourthnews.in