യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച സംഭവം: മുഖ്യപ്രതി കസ്റ്റഡിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച സംഭവം: മുഖ്യപ്രതി കസ്റ്റഡിയിൽ

എട്ടാം പ്രതി അമലിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതിയായ യുവതി അറസ്റ്റിൽ. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയയെയാണ് തിരുവനന്തപുരം അയിരൂർ പോലീസ്‌ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എട്ട് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ടാം പ്രതി അമലിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. എറണാകുളത്ത് പഠിക്കാൻ പോയ ലക്ഷ്മി പ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടർന്ന് മുൻ കാമുകനോട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറാവാത്തതിനെ തുടർന്ന് കൊട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് വിവരം. പുതിയ കാമുകനുമായി ചേർന്നാണ് മുൻ കാമുകനെതിരെ കൊട്ടേഷൻ നൽകിയത്.

കൂടാതെ ഇയാളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും സ്വർണമാലയും ഐ ഫോണും 5,000 രൂപയും കവർന്നതായും പരാതിയുണ്ട്. മർദനത്തിന് ശേഷം യുവാവിനെ സംഘം വൈറ്റിലയിൽ ഉപേക്ഷിക്കുകയായിരുന്നു. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്.

logo
The Fourth
www.thefourthnews.in