ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി; കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളി

ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി; കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളി

നവംബർ മൂന്നിന് നേരിട്ട് ഹാജരാകാൻ മോഹൻലാൽ അടക്കമുള്ള പ്രതികൾക്ക് നിർദേശം

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഉൾപ്പടെയുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. പെരുമ്പാവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വിചാരണയുടെ ഭാഗമായി നവംബർ മൂന്നിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളിയാണ് നേരിട്ട് ഹാജരാകാൻ പ്രതികളോട് കോടതി നിർദേശിച്ചത്.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി; കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളി
രണ്ടായിരത്തോളം ലോകപ്രശസ്ത അഭിമുഖങ്ങള്‍; വിഖ്യാത ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സന് വിട

തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ആനക്കൊമ്പുകൾ കൈവശം വച്ചതിന് നടൻ മോഹൻലാലിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. ആനക്കൊമ്പുകൾ പിടിച്ചെടുക്കുമ്പോൾ ഇവ നിയമപരമായി കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് മോഹൻലാലിന് ഉണ്ടായിരുന്നില്ല.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി; കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളി
'കശ്മീരിലുണ്ടായിരുന്നവരെല്ലാം പണ്ഡിറ്റുകൾ, മുസ്ലിങ്ങൾ മതപരിവര്‍ത്തനത്തിന്റെ ഫലം'; ഗുലാം നബി ആസാദിന്റെ പരാമർശം വിവാദത്തിൽ

തൃശൂർ ഒല്ലൂർ സ്വദേശി പി എൻ കൃഷ്‌ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്‌ണൻ എന്നിവരുടെ പക്കൽ നിന്നാണ് മോഹൻലാലിന് ആനക്കൊമ്പുകൾ ലഭിച്ചതെന്ന് കണ്ടെത്തിയതോടെ ഇവരെയും പ്രതി ചേർത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ 2015 ഡിസംബർ രണ്ടിന് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കേസ് പെരുമ്പാവൂർ കോടതിയുടെ പരിഗണനയിലിരിക്കെയാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടി അപേക്ഷ നൽകിയിരുന്നത്.

logo
The Fourth
www.thefourthnews.in