നന്തൻകോട് കൂട്ടക്കൊല: 
പ്രതിയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി

നന്തൻകോട് കൂട്ടക്കൊല: പ്രതിയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി

കഴിഞ്ഞ ആറ് വർഷമായി പ്രതി പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിലാണ്

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയുടെ മാനസികനിലയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നിർദേശം.

പ്രതിയുടെ മാനസിക നില തകരാറിലായതുകൊണ്ട് സംഭവിച്ച കൊലയാണെന്നും അതുകൊണ്ട് കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കേഡലിന്റെ ഈ ആവശ്യം തള്ളിയ കോടതി പ്രതിയുടെ മാനസികനിലയെ കുറിച്ച് വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. പ്രതിയുടെ ജാമ്യാപേക്ഷയും തള്ളി.

നന്തൻകോട് കൂട്ടക്കൊല: 
പ്രതിയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി
11 വർഷത്തിനുള്ളിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമത്തിൽ നാലിരട്ടി വർധന; ഈ വർഷം 525 അക്രമസംഭവങ്ങൾ, ഏറ്റവുമധികം യുപിയിൽ

കഴിഞ്ഞ ആറ് വർഷമായി പ്രതി പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിലാണ്. ഈ മാസം 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഒരു കേസിന്റെ വിചാരണ നേരിടാനുള്ള പ്രാപ്തിയില്ലെന്നും കേഡലിന് സ്ക്രീസോഫീനിയ എന്ന അസുഖമാണെന്നും പോലീസ് നേരത്തെ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

നന്തൻകോട് കൂട്ടക്കൊല: 
പ്രതിയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി
മൊറോക്കോ ഭൂചലനം: മരണം 600 കടന്നു; നൂറുകണക്കിനാളുകള്‍ക്ക് പരുക്ക്

2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കി, കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയുo ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേഡലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in