സ്വകാര്യത ഭരണഘടനാപരമായ അവകാശം,
എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി

സ്വകാര്യത ഭരണഘടനാപരമായ അവകാശം, എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി

സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച് ഐ വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും ഹൈക്കോടതി. ആനുകൂല്യം നൽകുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് കോടതി നിർദേശം.

സ്വകാര്യത ഭരണഘടനാപരമായ അവകാശം,
എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി
മന്ത്രിസഭാ പുനഃസംഘടന മുന്‍ധാരണ പ്രകാരം നടക്കും; ആര്‍ക്കും അയോഗ്യതയില്ലെന്ന് ഇ പി ജയരാജൻ

സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിർദേശമില്ല. പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി.

പലപ്പോഴും സമൂഹത്തിൽ താഴെക്കിടയിലുള്ളവരാണ് സർക്കാർ സഹായങ്ങൾക്കായി സമീപിക്കുന്നത്. 6000 രൂപ വീതം ആറുമാസം കൂടുമ്പോൾ സർക്കാർ ധനസഹായം നൽകുന്നുണ്ട്. എച്ച്ഐവി ബാധിതർക്കുള്ള സഹായം ലഭ്യമാക്കണമെങ്കിൽ ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകണം.

ഇത്തരം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ കൈമാറണം. അതിനാൽ അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്നാരോപിച്ചാണ് എച്ച് ഐ വി ബാധിതനായ മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്.

സ്വകാര്യത ഭരണഘടനാപരമായ അവകാശം,
എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി
സ്ത്രീകള്‍ പുരുഷന്‍മാരെ ഉപഭോഗവസ്തുമായി കാണുന്നു, പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണം; മാപ്പു പറയില്ലെന്നും അലന്‍സിയര്‍

സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ സർക്കാർ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങൾ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിക്കാരന് ധനസഹായം നൽകാൻ നിർദേശിച്ച കോടതി ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാൻ മാറ്റി.

logo
The Fourth
www.thefourthnews.in