'വീഞ്ഞും കേക്കും' പിൻ‌വലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി സജി ചെറിയാൻ

'വീഞ്ഞും കേക്കും' പിൻ‌വലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി സജി ചെറിയാൻ

"പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തപ്പോൾ രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന വിഷയം ഉന്നയിക്കാൻ പറ്റുമായിരുന്നു. എന്നാൽ അത് ചെയ്തില്ല. ആരെയാണ് ഇവർ ഭയക്കുന്നത്?"

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രതികരണത്തിലെ വീഞ്ഞു കേക്കും പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുകയാണെന്നു മന്ത്രി സജി ചെറിയാൻ. രാഷ്ട്രീയ നിലപാടാണ് താൻ പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നു. രാജ്യത്ത് ക്രിസ്ത്രീയ- മതന്യൂനപക്ഷങ്ങൾ നേരിടുന്ന വിഷയത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വർത്തമാനകാല ഇന്ത്യയിൽ ക്രിസ്ത്രീയ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ട് ഹിന്ദുത്വം പടർത്താനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞവർഷം എഴുനൂറിലധികം ആക്രമണങ്ങളാണ് ക്രിസ്തീയ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് നടന്നത്. അതായത് ദിവസേന രണ്ടിടത്ത് ആക്രമണം നടക്കുന്നു. അതിൽ, കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

ബിജെപി ഭരിച്ച ഒൻപത് വർഷം കൊണ്ട് ആക്രമണങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂർ സംഭവമായിരുന്നു. ഇത് തടയുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായി പരാജയപ്പെട്ടു. മെയ്തി- കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടിയപ്പോൾ ഇരുന്നൂറിലധികം പേർ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേർക്ക് പരുക്കേൽക്കുകയും നൂറോളം ക്രിസ്ത്രീയ ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തു. ഇതിനെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് ഇത് എടുത്തുകാട്ടുന്നത്.

ക്രിസ്തീയ വിഭാഗങ്ങൾക്കെതിരെ മാത്രമല്ല, മുസ്ലിങ്ങൾക്കെതിരെയും രാജ്യത്ത് അതിക്രമങ്ങൾ നടക്കുന്നുണ്ട്. രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്ലിങ്ങളുടെ വീടുകൾ കൊള്ളയടിക്കപ്പെട്ടത് ഹരിയാനയിലാണ്. യു പിയിലെ മുസാഫർനഗറിൽ ത്രിപ്ത ത്യാഗിയെന്ന അധ്യാപിക, മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവം നമ്മൾ കണ്ടതാണ്. വർഗീയ വിഭജനം കലാലയങ്ങളിലേക്കും കടന്നിരിക്കുകയാണ്.

'വീഞ്ഞും കേക്കും' പിൻ‌വലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി സജി ചെറിയാൻ
സജി ചെറിയാന്റെ വാക്കിലിടഞ്ഞ് സഭകൾ, സര്‍ക്കാരിനെ ബഹിഷ്‌കരിക്കുമെന്ന് കെസിബിസി; കരുതലോടെ സിപിഎം

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വർഗീയ വിദ്വേഷം പ്രചരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ മതേതര സമൂഹം ഒന്നിക്കണമെന്ന അഭിപ്രായമാണ് ഞാൻ പറഞ്ഞത്. എന്നാൽ ഇത്രയും ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തവരെ ആശങ്കകളും അറിയിക്കേണ്ട സമീപനം വേണ്ടത്ര നിലയിൽ സ്വീകരിക്കുന്നില്ലെന്ന് വ്യക്തിപരമായി തോന്നി.

ഇരുനൂറോളം ആളുകൾ കൊല്ലപ്പെട്ട്, ആയിരങ്ങൾ ഭവനരഹിതരായ നാട്ടിൽ ഒരുവിഭാഗത്തിന് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടും അത് പ്രധാനമന്ത്രിയോട് സ്നേഹബന്ധിയായെങ്കിലും പറയേണ്ടതായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തവർ ആരും അത് പറയാൻ തയാറായില്ല. ഈ നാട്ടിലെ എല്ലാവരും ഒരമ്മപെറ്റ മക്കളെ പോലെ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ഞാൻ പറഞ്ഞ കാര്യത്തിൽ, വീഞ്ഞിന്റെയും കേക്കിന്റെയും കാര്യത്തിൽ പറഞ്ഞ ഭാഗം പിൻ‌വലിക്കുന്നു. അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിച്ച രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നു.

ഞാൻ സംസാരിച്ചകൂട്ടത്തിൽ, വിരുന്നിന്റെ ഭാഗമായി കൊടുക്കുന്ന വീഞ്ഞിന്റെയും കേക്കിന്റെയും കാര്യത്തിൽ ചിലർക്ക് വിഷമം ഉണ്ടായതായി മനസിലാക്കുന്നു. അതിനാൽ ആ ഭാഗം പിൻവലിക്കാൻ ഞാൻ തയാറാണ്. എന്നാൽ ഒരു വലിയ രാഷ്ട്രീയപ്രശ്നമാണ് ഞാൻ ഉന്നയിക്കാൻ ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തപ്പോൾ രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന വിഷയം ഉന്നയിക്കാൻ പറ്റുമായിരുന്നു. എന്നാൽ അത് ചെയ്തില്ല. ആരെയാണ് ഇവർ ഭയക്കുന്നത്? എന്റേത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. ഞാൻ പറഞ്ഞ കേക്കും വീഞ്ഞുമൊക്കെ പിൻവലിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കണം. മണിപ്പൂരിൽ ഇത്രയുംപേർ കൊല്ലപ്പെട്ടിട്ടും കേരളത്തിലെ കോൺഗ്രസ് ഒരക്ഷരം മിണ്ടിയോ? ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in