ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി 27-ന്‌ വിധിപറയും

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി 27-ന്‌ വിധിപറയും

ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, പി.ആർ വിജീഷ് തുടങ്ങിയവർ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സമർപിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. അന്തിമ വാദം പൂര്‍ത്തിയാക്കി കോടതി ഇന്നു വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ കുറച്ചു കാര്യങ്ങള്‍ കൂടി പരിഗണിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവം ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, പി.ആർ വിജീഷ് തുടങ്ങിയവർ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി 27-ന്‌ വിധിപറയും
ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണന്റെ നിയമനം: ജാതി വിവേചനമല്ലെന്ന് ദേവസ്വം ബോർഡ്; കോടതി ഇടപെടേണ്ടെന്ന് യോഗക്ഷേമ സഭ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹൈക്കോടതിയിൽ ഹർജിക്കാർ അറിയിച്ചത്.എല്ലാ മതവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയിൽ ജനനത്തിന്റെ പേരിലല്ല മേൽശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹർജിക്കാർ ഉന്നയിച്ചിരുന്നു.

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി 27-ന്‌ വിധിപറയും
ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി; ശബരിമല മേല്‍ശാന്തി നിയമന വിഷയം പരിഗണിച്ചത് തത്സമയം യൂട്യൂബില്‍

വൈക്കം,ഏറ്റുമാനൂർ,ശബരിമല തുടങ്ങിയ പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങൾ വ്യത്യസ്തമാണ്. മേൽശാന്തി നിയമനത്തിലടക്കം ചില കീഴ്വഴക്കങ്ങൾ പിന്തുടരുന്നത് മറ്റു നിയമങ്ങളുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമലയിലൊഴികെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരിമല മേൽശാന്തി നിയമനം പൊതു,സ്ഥിരനിയമനമല്ല. ബ്രാഹ്മണരിൽ നിന്നുള്ള വിഭാഗങ്ങളെയും ഒഴിവാക്കി നിർത്തുന്നതിനാൽ ജാതിവിവേചനമായി കണക്കാക്കേണ്ടതില്ല. 2015ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ ശബരിമല മേൽശാന്തി പദവി പൊതുവിലുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു.

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി 27-ന്‌ വിധിപറയും
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം; നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ശബരിമലയിൽ മലയാള സമ്പ്രദായത്തിലാണ് പൂജകൾ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്മണൻ എന്ന് നിബന്ധന വെയ്ക്കുന്നത്. ക്ഷേത്രം മാനേജ്മെന്റ് ആയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം നിയമപ്രകാരം ശാന്തി ഉൾപെടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള അധികാരമുണ്ട്. അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു ഹർജിയിൽ കക്ഷി ചേർന്ന ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in