കുഞ്ഞിനെ ഉപേക്ഷിച്ചതോ? സൂചന നല്‍കി സിസിടിവി ദൃശ്യം; അന്വേഷണം ശക്തമാക്കി പോലീസ്

കുഞ്ഞിനെ ഉപേക്ഷിച്ചതോ? സൂചന നല്‍കി സിസിടിവി ദൃശ്യം; അന്വേഷണം ശക്തമാക്കി പോലീസ്

എസ്എടിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം നഗരത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാവുകയും ആളൊഴിഞ്ഞ സ്ഥലത്ത് മണിക്കൂറുകള്‍ കഴിഞ്ഞ് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയെ ജീവനോടെ കണ്ടെത്താനായതില്‍ ആശ്വാസമുണ്ടെങ്കിലും കുട്ടി എങ്ങനെ ഓടയില്‍ ഉപേക്ഷിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പോലീസ്. നിലവില്‍ എസ്എടിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പേവാര്‍ഡിലേക്ക് മാറ്റി, കുട്ടിക്ക് മാനസികാഘാതം ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്

കുട്ടിയെ കണ്ടെത്തിയ ഓടയില്‍ പോലീസ് സംഘം വിശദമായ പരിശോധകളാണ് നടത്തുന്നത്. കരിക്കകം അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിനു പിറകിലുള്ള ഓടയിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്. ഡിസിപി നിധിന്‍രാജിന്റെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ, കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് കരുതാവുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പോലീസ് പരിശോധിക്കുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

കുഞ്ഞിനെ ഉപേക്ഷിച്ചതോ? സൂചന നല്‍കി സിസിടിവി ദൃശ്യം; അന്വേഷണം ശക്തമാക്കി പോലീസ്
ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി

രണ്ട് വയസായ കുട്ടിയ്ക്ക് സ്വന്തമായി എത്താന്‍ സാധിക്കാത്ത പ്രദേശത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതിനാല്‍ കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്ന നിലയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. കൂട്ടിയെ കണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോലീസും നാട്ടുകാരും ഈ പ്രദേശത്തുള്‍പ്പെടെ പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു.

കണ്ടെത്തുമ്പോള്‍ കുട്ടിയ്ക്ക് പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചര അടിയോളം താഴ്ചയുള്ള പ്രദേശത്ത് അബോധാവസ്ഥയിലാരുന്നു കുട്ടി കിടന്നിരുന്നത്. അതിനാല്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്ന് തന്നെയാണ് പ്രാഥമിക നിഗമനം.

logo
The Fourth
www.thefourthnews.in