കെ എം ഷാജി
കെ എം ഷാജി

പിടിച്ചെടുത്ത 47 ലക്ഷം തിരിച്ചുകൊടുക്കണം; കെഎം ഷാജിക്ക് എതിരായ പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സിന് തിരിച്ചടി

കെ ഷാജി സമർപിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് ഉത്തരവ്

പ്ലസ്ടു കോഴ വിവാദത്തെ തുടർന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെ ഷാജി സമർപിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്

വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതിയെ വിജിലൻസ് അറിയിക്കുകയും ഹർജി തള്ളുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. 47 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.

കെ എം ഷാജി
വ്ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവം നശിപ്പിക്കാൻ അനുവദിക്കരുത്; റിവ്യൂ വിലക്കിയിട്ടില്ലെന്ന് ഹൈക്കോടതി

അഡ്വ. എം ആർ ഹരീഷ് എന്ന വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് കെ.എം ഷാജിക്കെതിരെ വിജിലൻസ് നടപടി സ്വീകരിച്ചത്. 2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഷാജിക്കെതിരായ കേസ്.

logo
The Fourth
www.thefourthnews.in