വൈപ്പിന്‍കരക്കാരുടെ കാത്തിരിപ്പിന് 18 വര്‍ഷം; കിട്ടുമോ നഗരത്തിലേക്ക് ഒരു ബസ്?

18 വര്‍ഷമായി എറണാകുളം നഗരത്തിലേക്ക് ഒരു ബസ് കാത്തിരിക്കുകയാണ് വൈപ്പിന്‍കര

വൈപ്പിന്‍കരയില്‍ നിന്നുള്ള ബസുകള്‍ക്ക് ഇനിയും നഗര പ്രവേശനമില്ല. 18 വര്‍ഷമായി എറണാകുളം നഗരത്തിലേക്ക് ഒരു ബസ് കാത്തിരിക്കുകയാണ് വൈപ്പിന്‍കര. ഹൈക്കോടതി ജംഗ്ഷന്‍ വരെയാണ് നിലവില്‍ വൈപ്പിനില്‍ നിന്ന് ബസ് ഉള്ളത്. ജോലിചെയ്യുന്ന സ്ത്രീകളും വിദ്യാര്‍ഥികളുമാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. വൈപ്പിനില്‍ നിന്ന് നഗരത്തിലേക്ക് ബസ് അനുവദിക്കാമെന്ന് നാറ്റ്പാക്ക് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോശ്രീ പാലം ഉണ്ടായത് മുതല്‍ നഗരത്തിലേക്ക് ഒരു ബസ് കാത്തിരിക്കുകയാണ് വൈപ്പിന്‍ ജനത. എന്നാല്‍ ഇനിയും നഗരത്തിലേക്ക് പ്രവേശിക്കുന്ന ബസ് ഇവരുടെ പ്രതീക്ഷയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in