രാഹുലിന്റെ റായ്ബറേലി,സ്മൃതിയുടെ അമേഠി, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 695 സ്ഥാനാർഥികള്‍

രാഹുലിന്റെ റായ്ബറേലി,സ്മൃതിയുടെ അമേഠി, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 695 സ്ഥാനാർഥികള്‍

8.95 കോടിയിലധികം വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്.

രാഹുല്‍ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലത്തിലെ ജനവിധി ഇന്ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ ഘട്ടം വരെയുള്ള വോട്ടെടുപ്പില്‍ ഇതുവരെ 379 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് അവസാനിച്ചത്. ബിഹാര്‍ (5), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ലഡാക്ക് (1), ജാര്‍ഖണ്ഡ് (4), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെയ് ഏഴിന് 96 മണ്ഡലങ്ങളില്‍ നടന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ 69.16 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.

രാഹുലിന്റെ റായ്ബറേലി,സ്മൃതിയുടെ അമേഠി, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 695 സ്ഥാനാർഥികള്‍
രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

8.95 കോടിയിലധികം വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്. 4.69 കോടി പുരുഷന്മാരും 4.26 കോടി സ്ത്രീകളും 5409 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. 94,732 പോളിങ് സ്‌റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുഗമമായ യാത്രയ്ക്ക് വേണ്ടി 17 പ്രത്യേക ട്രെയിനുകളും 508 ഹെലികോപ്റ്റര്‍ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി 55 പൊതു നിരീക്ഷകരും 30 പോലീസ് നിരീക്ഷകരും 68 ധനകാര്യ നിരീക്ഷകരും ഉള്‍പ്പെടെ ആകെ 153 നിരീക്ഷകരും സജ്ജമാണ്.

2000 ഫ്‌ളൈയിങ് സ്‌ക്വാഡുകളും 2105 സ്റ്റാറ്റിക് നിരീക്ഷണ ടീമുകളും 881 വീഡിയോ നിരീക്ഷണ ടീമുകളും 502 വീഡിയോ വ്യൂയിങ് ടീമുകളും സജ്ജമാണ്. ഏപ്രില്‍ 19, 26, മെയ് ഏഴ്, 13 എന്നീ തീയ്യതികളിലാണ് നാല് ഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് രണ്ടിനും ജൂണ്‍ ഒന്നിനുമാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.

രാഹുലിന്റെ റായ്ബറേലി,സ്മൃതിയുടെ അമേഠി, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 695 സ്ഥാനാർഥികള്‍
'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

മത്സരിക്കുന്ന പ്രമുഖര്‍

ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയില്‍ നിന്നും മാറി സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായിരുന്ന റായ്ബലേറിയില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഉത്തര്‍ പ്രദേശ് മന്ത്രിയായ ദിനേശ് പ്രതാപ് സിങ്ങാണ് ബിജെപിക്ക് വേണ്ടി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്.

അതേസമയം, അമേഠിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് വിജയിച്ച സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി. ലഖ്‌നൗവില്‍ നിന്നുമാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രവിദാസ് മെഹ്‌റോത്രയെയാണ് രാജ്‌നാഥ് സിങിനെ നേരിടുന്നത്.

രാഹുലിന്റെ റായ്ബറേലി,സ്മൃതിയുടെ അമേഠി, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 695 സ്ഥാനാർഥികള്‍
ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

ഏറെ വിവാദമായ സ്ഥാനാര്‍ഥിത്വമാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിന്റെത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവനായിരിക്കെ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് നേരിടുന്ന ബ്രിജ് ഭൂഷണെ മാറ്റിയാണ് അദ്ദേഹത്തിന്റെ മകന് കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്.

ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകളായ രോഹിണി സരണില്‍ നിന്നും ജനവിധി തേടുന്നുണ്ട്. 2014, 19 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി. മുംബൈ നോര്‍ത്തില്‍ നിന്നും ആദ്യമായി മത്സരത്തിനിറങ്ങുകയാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭൂഷണ്‍ പട്ടീലാണ് പിയൂഷിനെതിരെ മത്സരിക്കുന്നത്. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ (ഹജിപൂര്‍), ജെകെഎന്‍സി അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള (ബരമുള്ള)യും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്.

logo
The Fourth
www.thefourthnews.in