പരാതി, പ്രതിഷേധം, പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് മെഹബൂബ മുഫ്തി; ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

പരാതി, പ്രതിഷേധം, പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് മെഹബൂബ മുഫ്തി; ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ നിരവധി മണ്ഡലങ്ങളില്‍ പ്രതിഷേധവും പരാതിയും. ഇവിഎം മെഷീനെതിരെയും പ്രതിപക്ഷ പാര്‍ട്ടിയിലെ പോളിങ് ഏജന്റുമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമാണ് ഉയര്‍ന്ന് വരുന്നത്. ഡല്‍ഹി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് രജൗരി, ഒഡീഷയിലെ പുരി എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്.

അതേസമയം പിഡിപി പോളിങ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് മെഹബൂബ മുഫ്തി അനന്ദ്‌നാഗിലെ ബിജ്‌ബെഹറ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ''ഞങ്ങളുടെ പോളിങ് ഏജന്റുമാരെ അറസ്റ്റ് ചെയ്തു. കാരണം ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയുന്നുമില്ല. ഞാന്‍ പാര്‍ലമെന്റില്‍ പോകുന്നത് ഭയക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ എന്നോട് പറയണം,'' മഹബൂബ പറയുന്നു.

പരാതി, പ്രതിഷേധം, പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് മെഹബൂബ മുഫ്തി; ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
തിളച്ചുമറിഞ്ഞ തലസ്ഥാനം, 'എയറില്‍ കയറിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍'; അങ്കം മുറുകിയ ആറാംഘട്ടം വിധിയെഴുതുന്നു

പോളിങ് ഏജന്റുമാരെ ബൂത്തിനുള്ളിലേക്ക് കയറ്റുന്നില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥി ഉദ്ധിത് രാജും ആരോപിച്ചു. ''രാവിലെ 7.30ന് തന്നെ ഇക്കാര്യം ഞങ്ങള്‍ ഉന്നയിക്കുകയും പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ഏജന്റുമാരെ അകത്തേക്ക് കയറ്റുന്നില്ല. ജഹാങ്കിര്‍പുരി, ഭാല്‍സ്വ ഡയറി, മംഗോള്‍പുരി എന്നീ പ്രദേശങ്ങളിലും സമാന പ്രശ്‌നമുണ്ട്,'' അദ്ദേഹം പറയുന്നു. ഇത് പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിനിടെ ഇവിഎം മെഷീന്‍ തകരാറിലായതിനാല്‍ വോട്ടിങ് നീട്ടണമെന്ന് പുരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സമ്പിത് പാത്ര പ്രതികരിച്ചു.

പരാതി, പ്രതിഷേധം, പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് മെഹബൂബ മുഫ്തി; ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
തിളച്ചുമറിഞ്ഞ തലസ്ഥാനം, 'എയറില്‍ കയറിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍'; അങ്കം മുറുകിയ ആറാംഘട്ടം വിധിയെഴുതുന്നു

അതേസമയം, ആറാംഘട്ട പോളിങ്ങില്‍ രാജ്യത്തെ നിവരധി പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയിലെ രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാകാകളായ രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവര്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.

"ഞങ്ങൾ പരാതികൾ മാറ്റിവെച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടി വോട്ട് ചെയ്യുകയാണ്...' എന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുൽ ഗാന്ധി ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനെ കുറിച്ചുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ പ്രതികരണം.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ രാവിലെ 9 മണി വരെയുള്ള കണക്കുള്‍ പ്രകാരം 10.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒഡീഷയില്‍ 7.43 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പശ്ചിമ ബംഗാളില്‍ 16.54 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഡല്‍ഹിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങള്‍, ഉത്തര്‍പ്രദേശില്‍ 14, ബിഹാറിലും ബംഗാളിലും 8 സീറ്റുകള്‍ വീതം, ഒഡീഷയില്‍ 6, ഝാര്‍ഖണ്ഡില്‍ 4, ജമ്മു കശ്മീരിലെ ഒരു മണ്ഡലം എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 889 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

logo
The Fourth
www.thefourthnews.in