കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല; 1998ല്‍ സ്ഫോടനം നടന്ന സ്ഥലമെന്ന് പോലീസ്

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല; 1998ല്‍ സ്ഫോടനം നടന്ന സ്ഥലമെന്ന് പോലീസ്

3.6 കിലോമീറ്റര്‍ റോഡ് നടത്താനാണ് ബിജെപി അനുമതി തേടിയത്

കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നന്ദ്രേമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പോലീസ്. മാര്‍ച്ച് പതിനെട്ടിന് നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് ഷോയ്ക്കാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്.

3.6 കിലോമീറ്റര്‍ റോഡ് നടത്താനാണ് ബിജെപി അനുമതി തേടിയത്. സുരക്ഷാ കാരണങ്ങള്‍, കോയമ്പത്തൂര്‍ സ്‌ഫോടന പശ്ചാത്തലം, പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് കോയമ്പത്തൂര്‍ ജില്ലാ പോലീസ് അനുമതി നിഷേധിച്ചത്.

1998-ല്‍ കോയമ്പത്തൂരില്‍ സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ ഒന്നായ ആര്‍എസ് പുരം ആയിരുന്നു ബിജെപി റോഡ് ഷോയുടെ അവസാന വേദിയായി തിരഞ്ഞെടുത്തിരന്നത്. കോയമ്പത്തൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റാലി നടത്താന്‍ പൊതുവേ പോലീസ് അനുമതി നല്‍കാറില്ല.

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല; 1998ല്‍ സ്ഫോടനം നടന്ന സ്ഥലമെന്ന് പോലീസ്
തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് സ്റ്റേ ഇല്ല; ഹർജികള്‍ വ്യാഴാഴ്ച പരിഗണിക്കും

സാമുദായിക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ഇത്തരം റാലികള്‍ക്ക് അനുമതി നിഷേധിക്കുന്നത്. മാര്‍ച്ച് 18, 19 തീയതികളില്‍ പൊതു പരീക്ഷകള്‍ നടക്കുന്നുണ്ടെന്നും റോഡ് ഷോ പോലുള്ള പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in