ആശുപത്രിയിൽ വെച്ച് സെയില്‍ സിങ്  രാജീവിനോട് പറഞ്ഞു 'വരൂ! സത്യപ്രതിജ്ഞ ചെയ്യാൻ പോകാം': 84 ഒക്ടോബർ 31 ന് ഡൽഹി നടന്നത്

ആശുപത്രിയിൽ വെച്ച് സെയില്‍ സിങ് രാജീവിനോട് പറഞ്ഞു 'വരൂ! സത്യപ്രതിജ്ഞ ചെയ്യാൻ പോകാം': 84 ഒക്ടോബർ 31 ന് ഡൽഹി നടന്നത്

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട 1984 ഒക്ടോബർ 31 ന് ഡൽഹിയിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പ്രമുഖ മാധ്യമ പ്രവർത്തക നീരജ ചൗധരിയുടെ ഹൗ പ്രൈമിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകത്തിലുള്ളത്

1984 ഒക്ടോബര്‍ 31 ന് രാവിലെയാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അപ്പോള്‍ എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. അന്ന് നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായി.

ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിന്റെ അന്ത്യം രാജ്യത്തിനുണ്ടാക്കിയ ആഘാതത്തെക്കാള്‍ അന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ ഭരിച്ചത് അധികാരം ഇനിയാര് കൈയാളും എന്നത് സംബന്ധിച്ച ചിന്തകളായിരുന്നു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുള്ള, അടുത്തുനിന്നുള്ള കാഴ്ചകളാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക നിരജ് ചൗധരി അവരുടെ ഇതിനകം ഏറെ ചര്‍ച്ചയായിട്ടുള്ള ഹൗ പ്രൈമിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകത്തിൽ പറയുന്നത്

രാജീവ് ഗാന്ധിയെ മറികടന്ന് പ്രണബ് മുഖര്‍ജി താല്‍ക്കാലിക ഭരണ ചുമതല ഏറ്റെടുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിലെ ചിലര്‍ക്കുണ്ടായി

ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിന് അരികില്‍ രാജീവ് ഗാന്ധി
ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിന് അരികില്‍ രാജീവ് ഗാന്ധി

രാജീവ് ഗാന്ധിയെ മറികടന്ന് പ്രണബ് മുഖര്‍ജി താല്‍ക്കാലിക ഭരണ ചുമതല ഏറ്റെടുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിലെ ചിലര്‍ക്കുണ്ടായപ്പോള്‍, ഇന്ദിരാഗാന്ധിയോട് അവസാന കാലത്ത് അകന്നുകഴിഞ്ഞിരുന്ന അന്നത്തെ രാഷ്ട്രപതി സെയില്‍സിങ് രാജീവിനെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് എന്തെങ്കിലും ഉടയ്ക്ക് വെയ്ക്കുമോ എന്ന ആശങ്കയും ചിലര്‍ക്കുണ്ടായിരുന്നതായും നീരജ ചൗധരി എഴുതുന്നു.

പശ്ചിമ ബംഗാളില്‍ കോണ്ടായി എന്ന സ്ഥലത്ത് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ വേദിയില്‍ ഉണ്ടായിരുന്ന പ്രണബ് മുഖര്‍ജിയാണ് രാജീവ് ഗാന്ധി പ്രസംഗം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചുള്ള കുറിപ്പ് കൊടുക്കുന്നത്. ഇന്ദിരാഗാന്ധി ആക്രമിക്കപ്പെട്ടു, ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കുക എന്ന സന്ദേശം അദ്ദേഹം രാജീവ് ഗാന്ധിയ്ക്ക് കൈമാറുകയായിരുന്നു. അവിടെ നിന്ന് പ്രണബും, അന്നത്തെ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ഘനിഖാന്‍ ചൗധരിയും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നു. അതിന് മുമ്പുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഒരു ഇടക്കാല പ്രധാനമന്ത്രി, അതും പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ പിന്നീട് അധികാരം ഗാന്ധി കുടുംബത്തിലേക്ക് തിരിച്ചെത്തില്ലെന്ന് ആശങ്കപ്പെട്ട അരുണ്‍ നെഹ്‌റു എങ്ങനെയെങ്കിലും രാജീവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊതുയോഗ സ്ഥലത്തുനിന്ന് വേഗത്തില്‍ കൊല്‍ക്കത്തയില്‍ എത്താന്‍ ഘനിഖാന്‍ ചൗധരിയുടെ കാറ് ഉപയോഗിച്ചതും അത് ഡ്രൈവ് ചെയ്യാന്‍ രാജീവ് ഗാന്ധി ശ്രമിച്ചതും പ്രണാബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയതുള്‍പ്പെടെയുള്ള കഥകള്‍.

'വിഐപി സുരക്ഷാ സൈനികര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എത്രത്തോളം അപകടകരമാവാം' കാറില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ ബിബിസി കേട്ടുകൊണ്ടിരുന്ന രാജീവ് ഗാന്ധി തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ചോദിക്കുന്നു. പിന്നെ ആരോടെന്നുമില്ലാതെ അവര്‍ ഇതിനുമാത്രം എന്ത് ചെയ്തുവെന്നും.

'വിമാനത്തില്‍ കയറിയ രാജീവ് ഗാന്ധി കോക്പിറ്റിലേക്ക് പോയി. കുറച്ചു കഴിഞ്ഞു തിരിച്ചുവന്നു. എല്ലാവരോടുമായി പറഞ്ഞു. അവര്‍ മരിച്ചു' അന്ന് കൂടെ സഞ്ചരിച്ചവരോട് സംസാരിച്ച് നിരജ ചൗധരി എഴുതുന്നു.

ദ ടര്‍ബുലന്റ് ഇയേഴ്‌സ് എന്ന ആത്മകഥയില്‍ പ്രണബ് മുഖര്‍ജി പറയുന്നത് അദ്ദേഹം വിമാനത്തില്‍വെച്ച് തന്നെ രാജീവ് ഗാന്ധിയോട് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് പറഞ്ഞുവെന്നാണ്. ' എനിക്കതിന് കഴിയുമോ' രാജീവ് ചോദിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ അതിന് മുമ്പ് പദവിയിലിരിക്കെ രണ്ട് പ്രധാനമന്ത്രിമാര്‍ മരിച്ചിരുന്നു. അന്നൊക്കെ, തൊട്ടടുത്ത മണിക്കൂറില്‍ ഇടക്കാല പ്രധാനമന്ത്രിമാര്‍ സ്ഥാനമേറ്റെടുക്കുകയാണ് ചെയ്തത്. രണ്ട് സന്ദര്‍ഭങ്ങളിലും ഗുല്‍സാരിലാല്‍ നന്ദയായിരുന്നു ഇടക്കാല പ്രധാനമന്ത്രി. ഇങ്ങനെയൊരു കീഴ് വഴക്കമുള്ള കാര്യം താന്‍ വിമാനത്തില്‍വെച്ച് തന്നെ പറഞ്ഞെന്ന് പ്രണബ് മുഖര്‍ജി തന്നെ എഴുതുന്നുണ്ട്. ദ ടര്‍ബുലന്റ് ഇയേഴ്‌സ് എന്ന ആത്മകഥയില്‍ പ്രണബ് മുഖര്‍ജി പറയുന്നത് അദ്ദേഹം വിമാനത്തില്‍വെച്ച് തന്നെ രാജീവ് ഗാന്ധിയോട് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് പറഞ്ഞുവെന്നാണ്. ' എനിക്കതിന് കഴിയുമോ' രാജീവ് ചോദിച്ചു. പറ്റും സഹായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ടല്ലോ' എന്ന് മറുപടിയും പറഞ്ഞുവെന്നാണ് പ്രണബ് മുഖര്‍ജി എഴുതുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് വിലയിരുത്തലുകളും ഉണ്ടായിരുന്നു. പ്രണബ് മുഖര്‍ജിയ്ക്ക് ഇടക്കാല പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും അതു കൊണ്ടാണ് കീഴ്വഴക്കങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതെന്നും അക്കലാത്തു തന്നെ വാദങ്ങളുണ്ടായിരുന്നു. ഇതേ സംബന്ധിച്ച് പിന്നീട് 1986 ല്‍ രാജീവ് ഗാന്ധി ഒരു അഭിമുഖത്തില്‍ അന്ന് വിമാനത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അധികാരമേറ്റെടുക്കുന്നതിനെക്കുറിച്ചൊന്നും അപ്പോള്‍ സംസാരിച്ചില്ലെന്നായിരുന്നു രാജീവ് ഗാന്ധി പറഞ്ഞത്. ' അദ്ദേഹം (പ്രണബ് മുഖര്‍ജി) മറ്റുള്ളവരോട് അതേക്കുറിച്ച് എന്ത് പറഞ്ഞിരുന്നോ എന്ന് അറിയില്ല' രാജീവ് അഭിമുഖത്തില്‍ പറഞ്ഞു.

ആശുപത്രിയിൽ വെച്ച് സെയില്‍ സിങ്  രാജീവിനോട് പറഞ്ഞു 'വരൂ! സത്യപ്രതിജ്ഞ ചെയ്യാൻ പോകാം': 84 ഒക്ടോബർ 31 ന് ഡൽഹി നടന്നത്
തീവ്രഹിന്ദുത്വവും ഇന്ദിരാഗാന്ധിയും തമ്മിലെന്ത്?

ഡല്‍ഹി വിമാനത്താവളത്തിലെത്തിയ രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ബന്ധുവും സുഹൃത്തുമായിരുന്ന അരുണ്‍ നെഹ്‌റു സ്വന്തം കാറില്‍ ഇന്ദിരാഗാന്ധിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയി. അവിടെ കോണ്‍ഗ്രസ് നേതാക്കള്‍ തടിച്ചു കൂടിയിരുന്നു. അരുണ്‍ നെഹ്‌റുവാണ് പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന് വിശദീകരിക്കുന്നു നീരജ ചൗധരി.

ഒരു ഇടക്കാല പ്രധാനമന്ത്രി, അതും പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ പിന്നീട് അധികാരം ഗാന്ധി കുടുംബത്തിലേക്ക് തിരിച്ചെത്തില്ലെന്ന് ആശങ്കപ്പെട്ട അദ്ദേഹം എങ്ങനെയെങ്കിലും രാജീവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. രാഷ്ട്രപതി ഗ്യാനി സെയില്‍സിങ് അപ്പോള്‍ വിദേശ യാത്രയില്‍ ആയിരുന്നു. അദ്ദേഹം തിരിച്ചുവരുന്നതിന് മുമ്പ് തന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നുവത്രെ അരുണ്‍ നെഹ്‌റുവിന്റെ ആഗ്രഹം. ഉപരാഷ്ട്രപതി ആര്‍ വെങ്കിടരാമന്‍ രാജീവ് ഗാന്ധിയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു കൊടുത്താല്‍ മതിയെന്ന് അരുണ്‍ നെഹ്‌റു കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

അവസാനകാലത്ത് ഗ്യാനി സെയില്‍സിങും ഇന്ദിരാഗാന്ധിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ഈ വിദ്വേഷം വെച്ച് സെയില്‍സിങ് രാജീവ് ഗാന്ധിയ്ക്ക് ഉടയ്ക്ക് വെയ്ക്കുമോ എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ ആശങ്ക. ഇക്കാര്യം ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്‌സാണ്ടറെ അറിയിക്കുന്നു.

എയിംസിന് മുന്നിലെത്തിയ രാഷ്ട്രപതിയുടെ വാഹനത്തെ ആക്രമിക്കാന്‍ ശ്രമം നടന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി തര്‍ലോചന്‍ സിങിന്റെ വാഹനം ആക്രമിക്കപ്പെട്ടു. സിഖ് വിരുദ്ധ കലാപം ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ സൂചനകളായിരുന്നു അത്

രാജീവ് ഗാന്ധിയും പ്രണബ് മുഖര്‍ജിയും
രാജീവ് ഗാന്ധിയും പ്രണബ് മുഖര്‍ജിയും

എന്നാല്‍ ഉപരാഷ്ട്രപതി സത്യവാചകം ചൊല്ലികൊടുക്കുന്നതിലെ നിയമസാധുതയില്‍ സംശയമുണ്ടായിരുന്ന ഇന്ദിരയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി സി അലക്‌സാണ്ടര്‍ രാജീവ് ഗാന്ധിയെ ആശുപത്രിയിലെ സ്വകാര്യ മുറിയിലെത്തി കണ്ട് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് സെയില്‍ സിങ് വരുന്നത് വരെ കാത്തുനില്‍ക്കാന്‍ തീരുമാനമായത്. അങ്ങനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിളിക്കാന്‍ പ്രണബ് മുഖര്‍ജിയും നിര്‍ദ്ദേശിച്ചു. യോഗം രാജീവ് ഗാന്ധിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു.

അഞ്ച് മണിയോടെയാണ് വിദേശ സന്ദര്‍ശനം വെട്ടികുറച്ച് രാഷ്ട്രപതി സെയില്‍സിങ് എത്തിയത്. വിമാനത്താവളത്തില്‍നിന്ന് അരുണ്‍ നെഹ്‌റു അദ്ദേഹത്തെ ആനയിച്ചു. എയിംസിന് മുന്നിലെത്തിയ രാഷ്ട്രപതിയുടെ വാഹനത്തെ ആക്രമിക്കാന്‍ ശ്രമം നടന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി തര്‍ലോചന്‍ സിങിന്റെ വാഹനം ആക്രമിക്കപ്പെട്ടു. സിഖ് വിരുദ്ധ കലാപം ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ സൂചനകളായിരുന്നു അത്.

രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ആശുപത്രിയിലെത്തിയ ഗ്യാനി സെയില്‍സിങ് എട്ടാം നിലയിലുണ്ടായിരുന്ന രാജീവ് ഗാന്ധിയെ വിളിച്ചു.

'നമുക്ക് പോകാം.

'എവിടേക്ക്' രാജീവ് ചോദിച്ചു.

'സത്യ പ്രതിജ്ഞ ചെയ്യാന്‍' രാഷ്ട്രപതി മറുപടി പറഞ്ഞു.

'ഞാന്‍ വീട്ടില്‍ പോയി, വേഷം മാറ്റിവരാം' രാജീവ് പറഞ്ഞു.

logo
The Fourth
www.thefourthnews.in