പച്ചകലർന്ന വെളിച്ചം; വ്യാഴത്തിലെ മിന്നലിന്റെ ചിത്രം പകർത്തി നാസയുടെ ജൂണോ

പച്ചകലർന്ന വെളിച്ചം; വ്യാഴത്തിലെ മിന്നലിന്റെ ചിത്രം പകർത്തി നാസയുടെ ജൂണോ

നാസയുടെ ബഹിരാകാശ പേടകമായ ജൂണോയാണ് ചിത്രം പകർത്തിയത്

വ്യാഴത്തിന്റെ ഉത്തരധ്രുവത്തിനടുത്തുണ്ടായ മിന്നലാക്രമണത്തിലെ പച്ചകലർന്ന ലെെറ്റിന്റെ ചിത്രം പകർത്തി നാസയുടെ ബഹിരാകാശ പേടകം ജൂണോ. വ്യാഴത്തിന്റെ ക്ലൗഡ് ടോപ്പിന് 32,000 കിലോമീറ്റർ മുകളിൽ നിന്നാണ് നാസ പുറത്തുവിട്ട ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഭീമാകാരമായ കൊടുങ്കാറ്റുകളും മിന്നലുകളും എങ്ങനെയാണ് വ്യാഴത്തിൽ സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ചിത്രം ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"വ്യാഴത്തെ ചുറ്റിയുള്ള 31-ആമത്തെ ഭ്രമണം പൂർത്തിയാക്കിയ 2020 ഡിസംബർ 30നാണ് ജൂണോ ഈ കാഴ്ച പകർത്തിയത്. ചിത്രം എടുക്കുമ്പോൾ ജൂണോ വ്യാഴത്തിന്റെ ഏകദേശം 32,000 കിലോമീറ്റർ മുകളിലും ഏകദേശം 78 ഡി​ഗ്രി അക്ഷാംശത്തിലുമായിരുന്നു,” നാസ പ്രസ്താവനയിൽ പറഞ്ഞു.

ഭൂമിയിൽ നിന്ന് വ്യത്യസ്തമായി വ്യാഴത്തിൽ മിന്നൽപ്പിണരുകൾ ജലമേഘങ്ങളിൽ നിന്ന് ഉത്ഭവിക്കുകയും ഭൂമധ്യരേഖയ്ക്ക് സമീപം സംഭവിക്കുകയും ചെയ്യുന്നു. അമോണിയയും വെള്ളവും ചേർന്ന മേഘങ്ങളിൽ നിന്നാണ് വ്യാഴത്തിൽ പ്രഹരങ്ങൾ ഉണ്ടാകുന്നത്. അവ ഭൂരിഭാഗവും ഗ്രഹത്തിന്റെ ധ്രുവത്തിനടുത്താണ് സംഭവിക്കുന്നത്.

പച്ചകലർന്ന വെളിച്ചം; വ്യാഴത്തിലെ മിന്നലിന്റെ ചിത്രം പകർത്തി നാസയുടെ ജൂണോ
വ്യാഴത്തിലെ മിന്നൽ ഭൂമിയിലേതിന് സമാനമോ? പുതിയ കണ്ടെത്തലുമായി നാസ

സൗരയൂഥത്തിലെ മറ്റ് വാതക ഗ്രഹങ്ങളിൽ ഉണ്ടാകുന്ന മിന്നലും ഇതിന് മുമ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശനി, യുറാനസ്, നെപ്റ്റ്യൂൺ, ശുക്രൻ എന്നീ ഗ്രഹങ്ങളിലുണ്ടായ മിന്നലിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ​​ഗ്രഹങ്ങളിൽ സംഭവിക്കുന്ന മിന്നൽ ഇപ്പോഴും ചർച്ചാവിഷയമാണ്.

ഭൂമിയിലെയും വ്യാഴത്തിലെയും മിന്നൽ പ്രക്രിയകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് വിശദമായ സാമ്യമുണ്ട്. ഉദാഹരണത്തിന്, രണ്ട് ഗ്രഹങ്ങളിലെയും മിന്നൽ നിരക്ക് സമാനമാണ്. പക്ഷെ വ്യാഴത്തിലെ മിന്നലിന്റെ വിതരണം ഭൂമിയുടേതിൽ നിന്ന് വ്യത്യസ്തമാണ്.

ജൂണോയുടെ ഭാവി ശ്രമങ്ങൾ

2016 മുതൽ വ്യാഴത്തിന് സമീപം കറങ്ങികൊണ്ടിരിക്കുന്ന ജൂണോ ഇതിനകം 50-ലധികം തവണ വ്യാഴത്തിന് ചുറ്റും കറങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രഹത്തിന്റെ ഏറ്റവും വലിയ മൂന്ന് ഉപഗ്രഹങ്ങളുടെ അടുത്ത് കൂടി കടന്നുപോകുകയും ചെയ്തിട്ടുണ്ട്. ജൂണോ വ്യാഴത്തിന്റെ ഉപരിതലത്തോട് കൂടുതൽ അടുക്കുന്നതിനാൽ വരും മാസങ്ങളിൽ കൂടുതൽ ആകർഷകമായ കണ്ടെത്തലുകൾ ഉണ്ടാകുമെന്നാണ് ബഹിരാകാശ പേടകവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ പറയുന്നത്.

“ജൂലൈ, ഒക്‌ടോബർ മാസങ്ങളിൽ വ്യാഴവുമായി പേടകത്തെ കൂടുതൽ അടുപ്പിക്കും. ഈ വർഷം ഡിസംബറിലും അടുത്ത വർഷം ഫെബ്രുവരിയിലും പേടകം വ്യാഴത്തിന്റെ ഉപരിതലത്തിൽ നിന്ന് 1,500 കിലോമീറ്ററിനുള്ളിൽ പറക്കും,” ജൂനോ പ്രിൻസിപ്പൽ സ്കോട്ട് ബോൾട്ടൺ അധികൃതർ പറഞ്ഞു.

വ്യാഴത്തിന് ചുറ്റുമുള്ള ജൂണോയുടെ ഭ്രമണപഥം കാലക്രമേണ കൂടുതൽ അടുക്കുന്നു. ഇത് ശാസ്ത്രജ്ഞർക്ക് ഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നു. ബഹിരാകാശ പേടകം വ്യാഴത്തിന്റെ ചില വളയങ്ങൾക്കിടയിൽ പോകുമെന്നും അവയുടെ ഉത്ഭവത്തെക്കുറിച്ചും ഘടനയെക്കുറിച്ചും കൂടുതലറിയാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.

logo
The Fourth
www.thefourthnews.in