'സവാരിക്ക് നന്ദി പങ്കാളി!', പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍; ഒരു ചുവടകലെ ചന്ദ്രയാന്‍ 3  ലാൻഡിങ്

'സവാരിക്ക് നന്ദി പങ്കാളി!', പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍; ഒരു ചുവടകലെ ചന്ദ്രയാന്‍ 3 ലാൻഡിങ്

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേർപെടുത്തിയതായി ഐഎസ്ആർഒ അറിയിച്ചു

ഇന്ത്യയുടെയും ലോകത്തിന്റെയും പ്രതീക്ഷകളുമായി 34 ദിവസമായി മുന്നേറുന്ന ചന്ദ്രയാൻ-3 ദൗത്യം ലക്ഷ്യത്തിന് തൊട്ടരികെ. അഞ്ചുനാൾ അപ്പുറം, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യങ്ങളിലൊന്ന് എന്ന അപൂർവ ബഹുമതി ഇന്ത്യയുടെ പേരിൽ വിക്രം ലാൻഡർ കുറിക്കും. 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ്. ഇതിനുമുന്നോടിയായി ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടു.

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. 'സവാരിക്ക് നന്ദി പങ്കാളി!' എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന തരത്തിലുള്ള ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായ കാര്യം ഐ എസ് ആർ ഒ പങ്കുവച്ചത്.

ഇനിയുള്ള യാത്രയിൽ തനിച്ച് സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഡീ ബൂസ്റ്റിങ് (ഡീ ഓർബിറ്റിങ്) എന്നറിയപ്പെടുന്ന ഈ പ്രക്രിയ നാളെ വൈകീട്ട് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഡീ ബൂസ്റ്റിങ് കഴിയുന്നതോടെ ചന്ദ്രനിൽനിന്ന് കൂടിയ കൂടിയ അകലം 100 കിലോമീറ്ററും (അപൊലൂൺ) കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള (പെരിലൂൺ) ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകം എത്തുമെന്നാണ് ഐ എസ് ആർ ഒ നേരത്തെ അറിയിച്ചിരുന്നത്. ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് വിക്രം ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക. അതിന് മൂന്ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രനെ വലംവയ്ക്കും.

സോഫ്റ്റ് ലാൻഡിങ്ങിനെത്തുടർന്ന് ലാൻഡറിനുള്ളിലെ പ്രഗ്യാൻ റോവർ പുറത്തുവന്ന് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. ഒപ്പം റോവറിന്റെ ചക്രങ്ങൾ രാജ്യത്തിന്റെ ദേശീയമുദ്രയായ അശോകസ്തംഭവും ഐ എസ് ആർ ഒയുടെ ലോഗോയും ചന്ദ്രന്റെ മണ്ണിൽ പതിപ്പിക്കും.

'സവാരിക്ക് നന്ദി പങ്കാളി!', പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍; ഒരു ചുവടകലെ ചന്ദ്രയാന്‍ 3  ലാൻഡിങ്
റഷ്യയുടെ ലൂണ 25 ചാന്ദ്രഭ്രമണപഥത്തില്‍, ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ ദൗത്യം; സോഫ്റ്റ് ലാന്‍ഡിങ് 21ന്

23ന് സോഫ്റ്റ് ലാൻഡിങ്ങിനായി യാത്ര തിരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരെ വച്ച് അൽപ്പനേരം നിശ്ചലമാക്കും. തുടർന്ന്, നിയന്ത്രണം നഷ്ടമായി ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ പ്രവേഗം നിയന്ത്രിച്ച് ലാൻഡറിനെ ഇറക്കും. സെക്കൻഡിൽ കിലോ മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന ലാൻഡറിനെ സെക്കൻഡറിൽ രണ്ട് മീറ്റർ എന്ന വേഗത്തിലേക്ക് കുറച്ചുകൊണ്ടുവന്ന് സാവധാനം താഴെയെത്തിക്കുകയാണ് ലക്ഷ്യം. വേഗം മൂന്ന് മീറ്റർ ആയാൽ പോലും ലാൻഡർ തകരാത്തവിധമുള്ള മുന്നൊരുക്കമാണ് ഇത്തവണ ഐ എസ് ആർ ഒ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലാൻഡറിന് കൂടുതൽ കരുത്തുള്ള കാലുകളാണ് നൽകി.

ചന്ദ്രയാന്‍ രണ്ടാം ദൗത്യത്തില്‍ അവസാന നിമിഷങ്ങളില്‍ ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടമായി പേടകം തകര്‍ന്നുവീഴുകയായിരുന്നു. ഇത് മുന്നിൽ കണ്ടാണ് വേഗനിയന്ത്രണത്തിലും ലാൻഡറിന്റെ കാലുകളുടെ ഉറപ്പിന്റെ കാര്യത്തിലും കൂടുതൽ കരുതലെടുത്തിരിക്കുന്നത്. രണ്ടാം ദൗത്യത്തില്‍ ലാന്‍ഡിങ് നടത്താൻ ലാൻഡറിന് നൽകിയ നിർദേശം അരക്കിലോ മീറ്റർ എന്നതായിരുന്നു. എന്നാൽ ഇത്തവണയത് നാല് കിലോമീറ്ററാണ്. ഈ പ്രദേശത്ത് എവിടെ വേണമെങ്കിലും ലാന്‍ഡറിന് ഇറങ്ങാന്‍ കഴിയും. ഇതും ദൗത്യം പരാജയപ്പെടാതിരിക്കാനുള്ള മറ്റൊരു മുൻകരുതലാണ്.

'സവാരിക്ക് നന്ദി പങ്കാളി!', പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍; ഒരു ചുവടകലെ ചന്ദ്രയാന്‍ 3  ലാൻഡിങ്
ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം

ലാന്‍ഡര്‍ മൊഡ്യൂളില്‍ നാലു ത്രസ്റ്റര്‍ എന്‍ജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റര്‍ എന്‍ജിനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് ലാൻഡറിന്റെ വേഗം കുറയ്ക്കുക. ത്രസ്റ്ററുകൾ ലാൻഡറിന്റെ സഞ്ചാരദിശയ്ക്ക് വിപരീതമായി ജ്വലിപ്പിച്ചാണ് വേഗനിയന്ത്രണം സാധ്യമാക്കുക.

ദക്ഷിണധ്രുവത്തിലെ 69.37°S 32.35°E എന്ന സൈറ്റാണ് ലാന്‍ഡിങ്ങിനായി ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രദേശത്ത് എവിടെയാവണം ലാന്‍ഡിങ് സ്പോട്ട് എന്നത് വരുന്ന ദിവസങ്ങളിലാണ് ഐ എസ് ആർ ഒ നിര്‍ണയിക്കുക. ഇനിയുള്ള ദിവസങ്ങളിൽ ലാന്‍ഡറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ഉപകരണങ്ങള്‍ ചന്ദ്രോപരിതലത്തെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ഇത് സോഫ്റ്റ് ലാന്‍ഡിങ് എളുപ്പമാക്കാന്‍ ഐ എസ് ആര്‍ ഒയെ സഹായിക്കും.

വേര്‍പെട്ട പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മാസങ്ങളോളമോ ചിലപ്പോള്‍ വര്‍ഷങ്ങളോളമോ നിലവിലെ ഭ്രമണപഥത്തില്‍ ചന്ദ്രനെ വലയം ചെയ്യും. മൊഡ്യൂളിലുള്ള ഷേപ്പ് പേലോഡ് ഭൂമിയുടെ അന്തരീക്ഷത്തിന്റെയും മേഘങ്ങളുടെയും സ്‌പെക്‌ട്രോസ്‌കോപിക് പഠനം നടത്തും. ഐ എസ് ആര്‍ ഒയുടെ ബെംഗളൂരുവിലെ യു ആര്‍ റാവു സാ്റ്റലെറ്റ് സെന്ററാണ് ഈ പേലോഡ് രൂപകല്‍പ്പന ചെയ്തത്.

ഐ എസ് ആര്‍ ഒയുടെ ബെംഗളുരുവിലെ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് ലാന്‍ഡര്‍, പൊപ്പല്‍ഷന്‍ മൊഡ്യൂളുകളെ നിയന്ത്രിക്കുന്നത്. വിക്രം ലാന്‍ഡറും പ്രഗ്യാൻ റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ശേഖരിക്കുന്ന വിവരങ്ങളും പകര്‍ത്തുന്ന ചിത്രങ്ങളും ഇസ്ട്രാക്കിലേക്ക് അയയ്ക്കാന്‍ ചന്ദ്രയാൻ-2ലെ ഓര്‍ബിറ്റര്‍ ഉപയോഗപ്പെടുത്താനാണ് സാധ്യത. ചന്ദ്രയാന്‍ മൂന്നില്‍ ഓര്‍ബിറ്റര്‍ ഇല്ല.

'സവാരിക്ക് നന്ദി പങ്കാളി!', പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍; ഒരു ചുവടകലെ ചന്ദ്രയാന്‍ 3  ലാൻഡിങ്
ഗഗൻയാൻ: തയാറെടുപ്പ് അന്തിമഘട്ടത്തിൽ; ഡ്രൂഗ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തി പേടകത്തെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലേക്ക് മാറ്റി. ഇതിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകത്തെ അഞ്ചിനാണ് ലൂണാർ ഇൻസേർഷനിലൂടെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിച്ചത്. തുടര്‍ന്ന് നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രന് ഏറ്റവും അടുത്തെത്തിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തല്‍.

logo
The Fourth
www.thefourthnews.in