ആഗോളതാപനം മനുഷ്യർക്ക് ഇങ്ങനെയും വെല്ലുവിളി;
വരും വർഷങ്ങളിൽ വിഷപ്പാമ്പുകളുടെ കൂട്ടകുടിയേറ്റമുണ്ടാകുമെന്ന് പഠനം

ആഗോളതാപനം മനുഷ്യർക്ക് ഇങ്ങനെയും വെല്ലുവിളി; വരും വർഷങ്ങളിൽ വിഷപ്പാമ്പുകളുടെ കൂട്ടകുടിയേറ്റമുണ്ടാകുമെന്ന് പഠനം

'ലാൻസെറ്റ് പ്ലാനിറ്ററി ഹെൽത്ത്' ജേർണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്

കാലാവസ്ഥ വ്യതിയാനം മൂലം വിഷപ്പാമ്പുകൾ പുതിയ പല പ്രദേശങ്ങളിലേക്കും കൂട്ടമായി കുടിയേറുന്നതായി പഠനം. അയൽരാജ്യങ്ങളിലെ ചൂട് വർധിക്കുന്നതിനാൽ നേപ്പാൾ, നൈജർ, നമീബിയ, ചൈന, മ്യാന്മർ എന്നിവിടങ്ങളിലേക്കു വലിയ തോതിൽ വിഷപ്പാമ്പുകൾ കുടിയേറുമെന്ന് ഗവേഷകർ പറയുന്നു. 'ലാൻസെറ്റ് പ്ലാനിറ്ററി ഹെൽത്ത്' ജേർണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

തെക്കൻ ഏഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വരും നാളുകളിൽ പാമ്പുകടി വർധിച്ചേക്കുമെന്ന് പഠനം പറയുന്നു. 2070 ഓടെ വിവിധതരം പാമ്പുകൾക്ക് ജീവിക്കാൻ അനുസൃതമായ മേഖലകൾ ഏതെന്നായിരുന്നു പഠനം. 209 വിഷപ്പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങൾ അടിസ്ഥാമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്.

ഉഷ്ണമേഖല, ഉപ-ഉഷ്ണമേഖലാ ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം വിഷപ്പാമ്പുകളുടെ ഭൂരിഭാഗവും അതിജീവനത്തിനു പ്രയാസം നേരിടുന്നുണ്ട്. അതേസമയം പടിഞ്ഞാറൻ ആഫ്രിക്കൻ ഗാബൂൺ വൈപ്പർ പോലുള്ള ചില പാമ്പുവർഗങ്ങളുടെ ആവാസവ്യവസ്ഥ 250 ശതമാനം വരെ വർധിക്കുമെന്നും പഠനം പറയുന്നു.

ആഗോളതാപനം മനുഷ്യർക്ക് ഇങ്ങനെയും വെല്ലുവിളി;
വരും വർഷങ്ങളിൽ വിഷപ്പാമ്പുകളുടെ കൂട്ടകുടിയേറ്റമുണ്ടാകുമെന്ന് പഠനം
'എനിക്കാരുടെയും സഹായം വേണ്ട'; മുഖത്തുണ്ടായ മുറിവ് സ്വയം ചികിത്സിച്ച് ഭേദമാക്കി ഒറാങ്ങുട്ടാൻ, അമ്പരന്ന് ഗവേഷകർ

2070 ആകുമ്പോഴേക്കും യൂറോപ്യൻ അണലി, കൊമ്പൻ അണലി എന്നിവയുടെ വ്യാപ്തി ഇരട്ടിയിലധികമാകുമെന്നും പഠനം, പ്രവചിക്കുന്നു. ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന വേരിയബിൾ ബുഷ് വൈപ്പർ, അമേരിക്കയിലെ ഹോഗ്നോസ്ഡ് പിറ്റ് വൈപ്പർ എന്നിവയുൾപ്പെടെ ചില പാമ്പുകളുടെ ആവാസവ്യവസ്ഥ 70 ശതമാനത്തിലധികം നഷ്ടപ്പെടുമെന്നും പറയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 18 മുതൽ 27 ലക്ഷം ആളുകൾക്കാണ് വിഷപ്പാമ്പുകളുടെ കടിയേൽക്കുന്നത്. ഇത് 1,38,000 മരണങ്ങൾക്കും കുറഞ്ഞത് 4,00,000 പേർക്ക് സ്ഥിരമായ വൈകല്യങ്ങൾക്കും കാരണമാകുന്നുണ്ട്. "വിഷമുള്ള പാമ്പുകൾ പുതിയ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നും ജീവിതപരിസരം സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ട സമയമാണെന്നും ഗവേഷകർ പറയുന്നു.

logo
The Fourth
www.thefourthnews.in