ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും വേണം; സ്വപ്ന സെമിഫൈനല്‍ ആഗ്രഹം പറഞ്ഞ് ഗാംഗുലി

ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും വേണം; സ്വപ്ന സെമിഫൈനല്‍ ആഗ്രഹം പറഞ്ഞ് ഗാംഗുലി

ശ്രീലങ്ക - ന്യൂസിലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ച് മാത്രമല്ല ഇംഗ്ലണ്ടിനെ വലിയ മാർജിനില്‍ കീഴടക്കിയാലെ പാകിസ്താന്റെ സെമി സാധ്യതകള്‍ തെളിയൂ

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അവസാന റൗണ്ടിലേക്ക് എത്തുമ്പോഴും സെമിഫൈനലില്‍ ആരൊക്കയെന്നത് പൂർണമായും വ്യക്തമായിട്ടില്ല. നേരിട്ട എല്ലാ ടീമുകളെയും ആധികാരികമായി കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവുമുറപ്പിച്ച് ആദ്യം സെമിയിലെത്തിയത് ഇന്ത്യയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും അവസാന നാലില്‍ ഇടം നേടി. ശേഷിക്കുന്ന ഒരു സ്ഥാനമാർക്കെന്നതിലാണ് ആകാംഷ.

ന്യൂസിലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് സാധ്യതാ പട്ടികയിലുള്ളത്. ഇവരിലൊരു ടീമിനെയായിരിക്കും സെമിയില്‍ ഇന്ത്യ നേരിടുക. എന്നാല്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകണമെന്നതില്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബിസിസിഐ മുന്‍ പ്രസിഡന്റും ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി.

ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും വേണം; സ്വപ്ന സെമിഫൈനല്‍ ആഗ്രഹം പറഞ്ഞ് ഗാംഗുലി
CWC2023 | ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുമോ? പാകിസ്താന്റെ സെമിഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

"പാകിസ്താന്‍ സെമിയിലെത്തണം, ഇന്ത്യയുമായി കളിക്കണം. ഇതാണെന്റെ ആഗ്രഹം. ഇതിലും വലിയൊരു സെമിഫൈനല്‍ സംഭവിക്കാനില്ല," ഗാംഗുലി സ്പോർട്സ് തക്കിനോട് പറഞ്ഞു.

ഗാംഗുലി ഇത്തരമൊരു അഭിപ്രായം പറഞ്ഞതിന് പിന്നിലൊരു കാരണവുമുണ്ട്. ന്യൂസിലന്‍ഡോ അഫ്ഗാനിസ്താനോ സെമിയിലെത്തിയാല്‍ മത്സരവേദി മുംബൈയിലെ വാങ്ക്ഡേയായിരിക്കും. മറിച്ച് പാകിസ്താനാണെങ്കില്‍ സെമി വേദിയാകുക കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡന്‍സായിരിക്കും, ഗാംഗുലിയുടെ ഹോം ഗ്രൗണ്ട്. പട്ടികയില്‍ ഏത് സ്ഥാനത്താണെങ്കിലും സെമിയിലെത്തിയാല്‍ പാകിസ്താന്റെ മത്സരം ഈഡനിലായിരിക്കുമെന്ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിശ്ചയിച്ചിരുന്നു. 2016 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ആതിഥേയത്വം വഹിച്ചതും ഈഡനായിരുന്നു.

ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും വേണം; സ്വപ്ന സെമിഫൈനല്‍ ആഗ്രഹം പറഞ്ഞ് ഗാംഗുലി
ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍ ക്രിക്കറ്റിന് സമ്മാനിച്ച രാത്രി

ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയില്ലെങ്കില്‍ തനിക്കതൊരു ഞെട്ടലാകില്ലെന്നും ഗാംഗുലി പറഞ്ഞു. "ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനത്തില്‍ രാജ്യം മുഴുവനും തൃപ്തരാണ്. കളിച്ച എട്ട് മത്സരങ്ങളും പരിശോധിച്ചാല്‍ എതിരാളികള്‍ക്ക് മുകളില്‍ വലിയ ആധിപത്യമുണ്ടെന്ന് മനസിലാക്കാം. ഈ രീതിയില്‍ തന്നെ ഇന്ത്യ തുടരുമെന്നാണ് പ്രതീക്ഷ. നിലവാരം ഇടിയുന്നപോലെ മോശം ക്രിക്കറ്റ് അവർ കളിക്കുമെന്ന് തോന്നുന്നില്ല," ഗാംഗുലി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in