തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റ് ജയം; പരമ്പര സമനിലയില്‍

തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റ് ജയം; പരമ്പര സമനിലയില്‍

പ്രോട്ടിയാസ് ഉയർത്തിയ 79 റണ്‍സ് വിജയലക്ഷ്യം 12 ഓവറിലാണ് ഇന്ത്യ മറികടന്നത്

ഒന്നാം ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉജ്വല തിരിച്ചുവരവുമായി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസവും ഒന്നര സെഷനും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു രോഹിതിന്റേയും കൂട്ടരുടേയും ജയം. പ്രോട്ടിയാസ് ഉയർത്തിയ 79 റണ്‍സ് വിജയലക്ഷ്യം 12 ഓവറിലാണ് ഇന്ത്യ മറികടന്നത്. 28 റണ്‌‍‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അതേസമയം, ഡീന്‍ എല്‍ഗാറിന് ടെസ്റ്റ് കരിയർ തോല്‍വിയോടെ അവസാനിപ്പിക്കേണ്ടി വന്നു.

സ്കോർ

ദക്ഷിണാഫ്രിക്ക - 55, 176

ഇന്ത്യ - 153, 80-3

79 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ജയ്സ്വാള്‍-രോഹിത് കൂട്ടുകെട്ട് അതിവേഗത്തുടക്കമാണ് നല്‍കിയത്. പ്രോട്ടിയാസ് പേസ് നിരയെ ആക്രമണം കൊണ്ട് നേരിടുകയായിരുന്നു ഇരുവരും. ഒന്നാം വിക്കറ്റില്‍ 44 റണ്‍സാണ് കണ്ടെത്തിയത്. ജയ്സ്വാളിനെ മടക്കി നന്ദ്രെ ബർഗറാണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ വിക്കറ്റെടുത്ത്. ശുഭ്മാന്‍ ഗില്‍ (10), വിരാട് കോഹ്ലി (12) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് (17), ശ്രേയസ് അയ്യർ (4) എന്നിവർ പുറത്താകാതെ നിന്നു.

തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റ് ജയം; പരമ്പര സമനിലയില്‍
ആറ് വിക്കറ്റുമായി ബുംറ, പൊരുതിയത് മർക്രം മാത്രം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്ക 176-10 (രണ്ടാം ഇന്നിങ്സ്)

രണ്ടാം ഇന്നിങ്സില്‍ ജസ്പ്രിത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ എയ്‌ഡന്‍ മർക്രം (106) മാത്രമാണ് പ്രോട്ടിയാസിനായി പൊരുതിയത്. നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ബുംറയ്ക്ക് പുറമെ മുകേഷ് കുമാർ രണ്ടും സിറാജ്, പ്രസിദ്ധ് എന്നിവർ ഓരൊ വിക്കറ്റും നേടി.

രണ്ടാം ദിനം 62-3 എന്ന നിലയില്‍ മത്സരം പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഡേവിഡ് ബെഡിങ്ഹാമിനെ (11) നഷ്ടമായി. കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ബുംറയാണ് പ്രോട്ടിയാസ് ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമിട്ടത്. കൈല്‍ വെറെയ്‌ന്‍ (9), മാർക്കൊ യാന്‍സണ്‍ (11), കേശവ് മഹരാജ് (3) എന്നിവരേയും മടക്കി ബുംറ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. കരിയറിലെ താരത്തിന്റെ ഒന്‍പതാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്.

തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റ് ജയം; പരമ്പര സമനിലയില്‍
സുനാമിയായി സിറാജ്, ആറ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റണ്‍സിലൊതുക്കി ഇന്ത്യ

ഒരുവശത്ത് വിക്കറ്റുകള്‍ തുടർച്ചയായി പൊഴിയുമ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി എയ്‌ഡന്‍ മർക്രം നിലയുറപ്പിച്ചു. മർക്രം 73ല്‍ നില്‍ക്കെ കെ എല്‍ രാഹുല്‍ അനായാസ ക്യാച്ച് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ടാം വിക്കറ്റില്‍ കഗിസൊ റബാഡയുമായി ചേർന്ന് 51 റണ്‍സ് മാർക്രം ചേർത്തു. 103 പന്തില്‍ 106 റണ്‍സെടുത്ത മർക്രത്തിന്റെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. മർക്രം വീണതിന് പിന്നാലെ റബാഡയെ പ്രസിദ്ധ് കൃഷ്ണയും പവലിയനിലേക്ക് മടക്കി. ലുങ്കി എന്‍ഗിഡിയുടെ വിക്കറ്റ് നേടി ബുംറയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഇന്ത്യ 153/10 (ഒന്നാം ഇന്നിങ്സ്)

55 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിങ്സിന് പുറത്താക്കിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കും പിഴച്ചു. വിരാട് കോഹ്ലി (46), രോഹിത് ശർമ (39), ശുഭ്മാന്‍ ഗില്‍ (36) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ആറ് താരങ്ങള്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. 153-4 എന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യ 153ല്‍ തന്നെ ഓള്‍ ഔട്ടായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ, എന്‍ഗിഡി, നന്ദ്രെ ബർഗർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

ദക്ഷിണാഫ്രിക്ക 55/10 (ഒന്നാം ഇന്നിങ്സ്)

മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയപ്പോള്‍ പ്രോട്ടിയാസ് ഇന്നിങ്സ് 55 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുത്ത കൈല്‍ വെറെയ്‌നാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ട് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.

നാലാം ഓവറില്‍ എയ്ഡന്‍ മാർക്രത്തെ (2) യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചായിരുന്നു സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അവസാന ടെസ്റ്റിനിറങ്ങിയ ഡീന്‍ എല്‍ഗർ (4), ടോണി ഡി സോർസി (2), ഡേവിഡ് ബെഡിംങ്ഹാം (12), കൈല്‍ വെറെയ്‌ന്‍, മാർക്കൊ യാന്‍സണ്‍ (0) എന്നിവരാണ് സിറാജിന് മുന്നില്‍ കീഴടങ്ങിയത്. ഒന്‍പത് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറു വിക്കറ്റെടുത്തത്.

logo
The Fourth
www.thefourthnews.in