IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

27 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ ത്രില്ലർ പോരില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം ഏഴ് വിക്കറ്റിന് 191 റണ്‍സില്‍ അവസാനിച്ചു. 27 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ ജയം. ഇതോടെ ചെന്നൈ ടൂർണമെന്റില്‍ നിന്ന് പുറത്തായി.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചിന്നസ്വാമിയില്‍ ഇറങ്ങിയ ബെംഗളുരുവിന് 18 റണ്‍സിന്റെ 18 ഓവറില്‍ ജയിക്കുകയോ എന്നതു മാത്രമായിരുന്നു ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ അവര്‍ ചെന്നൈയെ 18 റണ്‍സിന് അകലെ പിടിച്ചു നിര്‍ത്തി ലക്ഷ്യം സാധിച്ചു.

219 റണ്‍സ് എന്ന വിജയലക്ഷ്യത്തിനുപരി പ്ലേ ഓഫ് ലക്ഷ്യമായ 201 തേടിയിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തില്‍ തന്നെ നായകന്‍ ഋതുരാജ് ഗെയ്‌ക്വാദിനേയും (0) മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചലിനേയും (4) നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും രച്ചിന്‍ രവീന്ദ്രയും ചേർന്ന് 69 റണ്‍സ് ചേർത്തു പ്രതീക്ഷ നല്‍കി.

റഹാനെയെ (33) ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ച് ലോക്ക് ഫെർഗൂസണാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തില്‍ 61 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്ര റണ്ണൗട്ടായതും ശിവം ദൂബെ (7) അതിവേഗം മടങ്ങിയതും ചെന്നൈയുടെ സ്കോറിങ് മന്ദഗതിയിലാക്കി.

ദുബെയുടെ വിക്കറ്റിന് പിന്നാലെ തന്നെ മിച്ചല്‍ സാന്റ്നറിനെ സിറാജിന്റെ പന്തില്‍ അത്യുഗ്രന്‍ ക്യാച്ചിലൂടെയാണ് ഡുപ്ലെസിസ് പവലിയനിലേക്ക് മടക്കിയത്. ശേഷം രവീന്ദ്ര ജഡേജ - എം എസ് ധോണി കൂട്ടുകെട്ടാണ് ചെന്നൈയെ പ്ലേ ഓഫ് കട്ട് ഓഫിലേക്ക് അടുപ്പിച്ചത്.

അവസാന ഓവറില്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ 17 റണ്‍സായിരുന്നു ചെന്നൈക്ക് ആവശ്യം. ആദ്യ പന്തില്‍ സിക്സർ നേടിയ ധോണി രണ്ടാം പന്തില്‍ മടങ്ങി. ശേഷമുള്ള നാല് പന്തില്‍ കേവലം ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് യഷ് ദയാല്‍ ബെംഗളൂരുവിന്റെ പ്ലേ ഓഫ് ഉറപ്പിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍
IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'

മൂന്ന് ഓവറില്‍ 31 എന്ന സ്കോറുമായി ബെംഗളൂരു മികച്ച രീതിയില്‍ തുടങ്ങിയപ്പോഴായിരുന്നു മഴയെത്തിയത്. ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വിക്കറ്റില്‍ നിന്ന് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുകയും ബെംഗളൂരുവിന്റെ സ്കോറിങ്ങിന്റെ വേഗത കുറയുകയും ചെയ്തു. പവർപ്ലെ അവസാനിക്കുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോർ 42 മാത്രമായിരുന്നു. ശേഷം കോഹ്ലിയും ഡു പ്ലെസിസും ചേർന്ന് ബെംഗളൂരുവിനെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചു.

പത്താം ഓവറില്‍ മിച്ചല്‍ സാന്റ്നറിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളില്‍ കോഹ്ലി ഒതുങ്ങി. 29 പന്തില്‍ 47 റണ്‍സെടുത്തായിരുന്നു കോഹ്ലി മടങ്ങിയത്. ശേഷം ഡുപ്ലെസിസും രജത് പാട്ടിദാറും ചേർന്നായിരുന്നു ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. കോഹ്ലി പുറത്താകും വരെ സമ്മർദത്തിലായിരുന്നു ഡുപ്ലെസിസ് തന്റെ മികച്ച ഫോമിലേക്ക് എത്തുന്നതായിരുന്നു പിന്നീട് കണ്ടത്. 35 പന്തിലായിരുന്നു സീസണിലെ നാലാം അർധ സെഞ്ചുറി ഡുപ്ലെസിസ് കുറിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍
'എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല'; രോഹിതിന്റെ ഭാവിയില്‍ മുംബൈ പരിശീലകന്‍ മാർക്ക് ബൗച്ചർ

തൊട്ടുപിന്നാലെ ബെംഗളൂരു നായകന്‍ റണ്ണൗട്ടായി. 39 പന്തില്‍ 54 റണ്‍സായിരുന്നു ഡുപ്ലെസിസ് നേടിയത്. ഡുപ്ലെസിസ് മടങ്ങിയെങ്കിലും പാട്ടിദാറും കാമറൂണ്‍ ഗ്രീനും കൂറ്റനടി തുടർന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 28 പന്തില്‍ 71 റണ്‍സാണ് ചേർത്തത്. 18-ാം ഓവറില്‍ 23 പന്തില്‍ 41 റണ്‍സെടുത്ത പാട്ടിദാർ പുറത്താകുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോർ 180 കടന്നിരുന്നു.

ഫിനിഷർ റോളിലെത്തിയ ദിനേശ് കാർത്തിക്ക് ആറ് പന്തില്‍ 14 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്‍ ആറ് അഞ്ച് പന്തില്‍ 16 റണ്‍സുമെടുത്താണ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in