രക്ഷകനായി വീണ്ടും റിയാന്‍; മാനം കാത്ത് രാജസ്ഥാന്‍ റോയല്‍സ്

രക്ഷകനായി വീണ്ടും റിയാന്‍; മാനം കാത്ത് രാജസ്ഥാന്‍ റോയല്‍സ്

35 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്ന പരാഗാണ് അവരുടെ ടോപ് സ്‌കോറര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഇന്ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

മുന്‍നിര ബാറ്റിങ് അപ്പാടെ തകര്‍ന്നടിഞ്ഞപ്പോള്‍ അവസാന ഓവറുകളില്‍ പിടിച്ചുനിന്ന മധ്യനിര താരം റിയാന്‍ പരാഗിന്റെ ബാറ്റിങ്ങാണ് രാജസ്ഥാന്റെ മാനം കാത്തത്. 35 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്ന പരാഗാണ് അവരുടെ ടോപ് സ്‌കോറര്‍.

പരാഗിനു പുറമേ 18 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുകളും സഹിതം 28 റണ്‍സ് നേടിയ ധ്രൂവ് ജൂറല്‍, 21 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികള്‍ സഹിതം 21 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നായകന്‍ സഞ്ജു സാംസണ്‍ 19 പന്തുകളില്‍ നിന്ന് 15 റണ്‍സ് നേടി പുറത്തായി. നാലോവറില്‍ വെറും 26 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴത്തിയ സിമര്‍ജീത് സിങ്ങാണ് ചെന്നൈയ്ക്കു വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയും ബൗളിങ്ങില്‍ തിളങ്ങി.

logo
The Fourth
www.thefourthnews.in