ISL 2023-24| മുംബൈ മാജിക്; ബഗാനെ വീഴ്ത്തി ഐഎസ്എല്‍ കിരീടം ചൂടി

ISL 2023-24| മുംബൈ മാജിക്; ബഗാനെ വീഴ്ത്തി ഐഎസ്എല്‍ കിരീടം ചൂടി

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാനെ മുംബൈ വീഴ്ത്തിയത്

നിലവിലെ ചാംപ്യന്‍മാരെ അവരുടെ തട്ടകമായ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ തറപറ്റിച്ച് മുംബൈ സിറ്റിക്ക് ഐഎസ്എല്‍ കിരീടം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാനെ മുംബൈ വീഴ്ത്തിയത്. 44ാം മിനിറ്റില്‍ ജാസണ്‍ കമ്മിന്‍സിന്റെ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തിയെങ്കിലും രണ്ടാ പകുതിയുടെ തുടക്കത്തില്‍ ജോര്‍ജെ പെരേയ്ര ഡയിലൂടെ മുംബൈ സമനില നേടി. 81ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ബിപിന്‍ സിങ് തൗനജത്തിലൂടെ ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ 97ാം മിനിറ്റില്‍ യാക്കുബ് വോറ്റസിലൂടെ മുംബൈ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിലുടനീളം മികച്ച കളിയാണ് മുംബൈ പുറത്തെടുത്തത്. പന്ത് കൈടയക്കത്തിലും പാസിങ്ങിലും മികവ് പുലര്‍ത്തിയ മുംബൈ ബഗാനെ അക്ഷരാര്‍ഥത്തില്‍ തളച്ചിടുകയായിരുന്നു. ഐഎസ്എല്ലിലെ രണ്ടാം കിരീടമാണ് മുംബൈ നേടിയത്.

എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ് സി എന്നീ ടീമുകള്‍ക്കു ലീഗ് ഘട്ടത്തില്‍ പിഴച്ചപ്പോള്‍ സ്ഥിരതയോടെ മുന്നോട്ട് കുതിക്കാന്‍ ബഗാനും മുംബൈക്കുമായിരുന്നു. പ്രത്യേകിച്ചും പരിശീലകരെ പാതിവഴിയില്‍ നഷ്ടമായ സാഹചര്യത്തിലും ലീഗ് ഘട്ടത്തിലെ ഇരുവരുടെയും അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഐഎസ്എല്‍ ഷീല്‍ഡാര്‍ക്കെന്ന് അറിയാന്‍. ഒടുവില്‍ മുംബൈയെ 2-1ന് കീഴടക്കിയാണ് ബഗാന്‍ ഷീല്‍ഡ് സ്വന്തമാക്കിയത്.

ISL 2023-24| മുംബൈ മാജിക്; ബഗാനെ വീഴ്ത്തി ഐഎസ്എല്‍ കിരീടം ചൂടി
ISL 2023-24| കിതച്ചും കുതിച്ചും മുന്നേറിയവർ; ഇനി കൊല്‍ക്കത്തയില്‍ കിരീടപ്പോരിന്

സീസണിന്റെ പാതിവഴിയില്‍ നവംബറിലാണ് മുംബൈയ്ക്കു പരിശീലകന്‍ ഡെസ് ബക്കിങ്ഹാമിനെ നഷ്ടമായത്. പകരക്കാരനായെത്തിയ പീറ്റര്‍ ക്രാത്കിക്ക് പ്രതീക്ഷിച്ച മുന്നേറ്റം തുടക്കത്തിലുണ്ടാക്കാനായില്ല. ആദ്യ ആറ് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായത് കേവലം മൂന്ന് കളികളില്‍ മാത്രമായിരുന്നു. തുടര്‍ച്ചയായ തിരിച്ചടിക്കു പിന്നാലെയാണു ഗ്രെഗ് സ്റ്റീവാര്‍ട്ട്, നാസര്‍ എല്‍ ഖയത്തി, റോസ്റ്റിന്‍ ഗ്രിഫിത്സ് എന്നീ താരങ്ങളേയും മുംബൈക്ക് നഷ്ടമായത്. പോരായ്മകളെ തരണം ചെയ്യാനായി ഇന്ത്യന്‍ താരങ്ങളെയായിരുന്നു ക്രാത്കിക്ക് ഉപയോഗിച്ചത്.

ബക്കിങ്ഹാമിനു കീഴില്‍ തിളങ്ങാതിരുന്ന വിക്രം പ്രതാപ് സിങ് മുംബൈ നിരയില്‍ പിന്നീട് സുപ്രധാന സാന്നിധ്യമാകുന്നതാണു കണ്ടത്. സീസണിന്റെ രണ്ടാം പകുതിയില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റുമായി താരം മികവ് തെളിയിച്ചു. ചാങ്‌തെയുടെ സംഭാവനകളും മുംബൈയുടെ കുതിപ്പിന് ഊര്‍ജമായി. 10 ഗോളും ആറ് അസിസ്റ്റുമായിരുന്നു ചാങ്‌തെ നേടിയത്. വാല്‍പുയ, മെഹതാബ് സിങ്, അപുയ, ജയേഷ് റാണ എന്നിവരും ക്രാത്കിക്കിന്റെ പ്രധാന അസ്ത്രങ്ങളായി. സീസണില്‍ മുംബൈ നേടിയ 38ല്‍ 25 ഗോളും ക്രാത്കിക്കിനു കീഴിലായിരുന്നു.

മുംബൈക്കു സമാനമായിരുന്നു ബഗാന്റെ സീസണും. വളരെ മികച്ച രീതിയില്‍ തുടങ്ങിയ ടീമിനു ഡിസംബറോടെയായിരുന്നു കിതപ്പ് സംഭവിച്ചത്. മുംബൈ, ബ്ലാസ്റ്റേഴ്സ്, ഗോവ എന്നീ ടീമുകളോട് തുടര്‍തോല്‍വികള്‍ വഴങ്ങി. എഎഫ്സി കപ്പില്‍ ഒഡിഷയോട് 2-5ന് പരാജയപ്പെടുകയും ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുകയും ചെയ്തു. ഇത് പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോയുടെ പടിയിറക്കത്തിനും കാരണമായി. അന്റോണിയൊ ഹബാസ് ചുമതലയേല്‍ക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ബഗാന്‍.

logo
The Fourth
www.thefourthnews.in