'വീടൊരുക്കുന്ന മാലാഖമാര്‍'

'വീടൊരുക്കുന്ന മാലാഖമാര്‍'

200 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് ഈ അധ്യാപകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്

വിദ്യാര്‍ഥികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ വാര്‍ത്തെടുക്കുക എന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്കും എറെ വലുതാണ്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തോടും സഹജീവികളോടും ഒരോരുത്തര്‍ക്കും പ്രതിബന്ധതയുണ്ടെന്ന ചിന്ത രണ്ട് അധ്യാപകരെ നാടിന്റെ മാലാഖമാരാക്കുയാണ്. എറണാകുളം തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസി ചക്കാലക്കലും അധ്യാപിക ലില്ലി പോളും ഇതുവരെ സാക്ഷാത്കരിച്ചത് 200 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് ഈ അധ്യാപകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്.

സ്‌കൂളിലെ ഒരു കുട്ടിയുടെ അച്ഛന്‍ മരിച്ചതറിഞ്ഞ് ആ വീട്ടിലെത്തിയപ്പോള്‍ സിസ്റ്റര്‍ കണ്ടത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലില്‍ കഴിയുന്ന കുട്ടിയേയും കുടുംബത്തേയുമാണ്. അതിന് ശേഷമാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ ഹൗസ് ചലഞ്ച് എന്ന പദ്ധതി ആരംഭിക്കുന്നത്. വീടില്ലാത്ത ധാരാളം കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ അടുത്ത വീടിനായി പദ്ധതി തയ്യാറാക്കി മുന്നോട്ടിറങ്ങുകയായിരുന്നു.

'വീടൊരുക്കുന്ന മാലാഖമാര്‍'
സര്‍വനാശഭീഷണി നേരിടുന്ന ഭാഷകളില്‍ 10 ശതമാനവും ഇന്ത്യയില്‍; ഇന്ന് മാതൃഭാഷാ ദിനം

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കും പെണ്‍മക്കളുള്ള കുടുംബങ്ങള്‍ക്കുമാണ് ഹൗസ് ചലഞ്ചിലൂടെ അധ്യാപികമാരുടെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in