'കം ടു ജീസസ് മീറ്റിങ്' നെതന്യാഹുവിനോട് രൂക്ഷ പ്രതികരണം നടത്തിയതായി ബൈഡൻ സമ്മതിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത്

'കം ടു ജീസസ് മീറ്റിങ്' നെതന്യാഹുവിനോട് രൂക്ഷ പ്രതികരണം നടത്തിയതായി ബൈഡൻ സമ്മതിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത്

ഡെമോക്രാറ്റിക് സെനറ്റർ മൈക്കൽ ബെന്നറ്റ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് എന്നിവരുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

ഗാസയിലെ ഇടപെടലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി രൂക്ഷ പ്രതികരണം നടത്തേണ്ടി വന്നെന്ന് വ്യക്തമാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ ക്ലിപ്പ് പുറത്ത്. കൊളറാഡോ ഡെമോക്രാറ്റിക് സെനറ്റർ മൈക്കൽ ബെന്നറ്റ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് എന്നിവരുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായേലിനെ പ്രേരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബെന്നറ്റ് ബൈഡനോട് പറയുന്നുണ്ട്. ഇതിന് മറുപടിയായി 'ഞാൻ അവനോട് പറഞ്ഞു, ബീബി, ഇത് ആവർത്തിക്കരുത്, പക്ഷേ നീയും ഞാനും 'കം ടു ജീസസ്' മീറ്റിങ്ങിലേക്ക് പോകുന്നു,' എന്നായിരുന്നു ബൈഡന്റെ മറുപടി.

'കം ടു ജീസസ് മീറ്റിങ്' നെതന്യാഹുവിനോട് രൂക്ഷ പ്രതികരണം നടത്തിയതായി ബൈഡൻ സമ്മതിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത്
കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ ഉടൻ; താല്പര്യപത്രം ക്ഷണിച്ച് മാരിടൈം ബോർഡ്

അമേരിക്കൻ പ്രയോഗപ്രകാരം 'കം ടു ജീസസ്' എന്ന വാക്ക് രൂക്ഷപ്രതികരണത്തെ സൂചിപ്പിക്കുന്നതാണ്. തിരിച്ചറിവിലേക്ക് വരുന്നതിനായുള്ള സംഭാഷണം എന്നൊക്കെയാണ് 'കം ടു ജീസസ്' എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. നെതന്യാഹുവിന്റെ വിളിപ്പേരാണ് ബീബി.

ബൈഡൻ ഇതുപറഞ്ഞതിന് പിന്നാലെ റൂമിൽ മൈക്രോഫോണുകൾ ഘടപ്പിച്ചിട്ടുണ്ടെന്ന് കൂടെയുള്ളവർ മുന്നറിയിപ്പ് നൽകുകയായിരുന്നു. നിലവിൽ ട്രക്കുകൾ വഴി ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് എയർഡ്രോപ്പ് വഴിയാണ് അമേരിക്ക ഗാസയിൽ സഹായങ്ങൾ എത്തിക്കുന്നത്.

ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് അമേരിക്ക ഒരു താൽക്കാലിക തുറമുഖം നിർമ്മിക്കുമെന്ന് വ്യാഴാഴ്ച സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ജോ ബൈഡൻ നെതന്യാഹുവിന്റെ പ്രവർത്തനങ്ങളിൽ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.

'കം ടു ജീസസ് മീറ്റിങ്' നെതന്യാഹുവിനോട് രൂക്ഷ പ്രതികരണം നടത്തിയതായി ബൈഡൻ സമ്മതിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത്
ബിജെഡി, ടിഡിപി, ആര്‍എല്‍ഡി, ത്രിപ്ര മോത..; എന്‍ഡിഎയിലേക്ക് ബിജെപി ആളെക്കൂട്ടുന്നത് എന്തിന്?

സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ജോ ബൈഡൻ രൂക്ഷമായി സംസാരിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലിനെ വെടിനിർത്തലിന് സമ്മതിക്കാൻ താൻ ശ്രമിക്കുകയാണെന്നും എന്നാൽ നെതന്യാഹു തനിക്ക് സൈ്വര്യം നൽകുന്നില്ലെന്നും ബൈഡൻ സംഭാഷണ മധ്യേ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യം കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണെന്നും ബൈഡൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.. നെതന്യാഹുവിന്റെ ഗാസ ആക്രമണം മതിയെന്നും ഈ ക്രൂരത നിർത്തേണ്ടതുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് സംസാരം മധ്യേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 11 നായിരുന്നു ജോ ബൈഡനും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാൽ മണിക്കൂറുകളോളം നീണ്ടുനിന്നിരുന്നു. റാഫയിൽ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബൈഡൻ വ്യക്തമാക്കി. അത്തരം പദ്ധതികൾ നടപ്പിൽ വരുത്താതെ സൈനിക നടപടികൾ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബൈഡൻ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

'കം ടു ജീസസ് മീറ്റിങ്' നെതന്യാഹുവിനോട് രൂക്ഷ പ്രതികരണം നടത്തിയതായി ബൈഡൻ സമ്മതിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത്
'താത്‌കാലിക തുറമുഖം' പദ്ധതിയുമായി അമേരിക്ക; ഗാസയിലേക്ക് കടൽമാർഗമുള്ള ഭക്ഷ്യവിതരണം വിജയിക്കുമോ?

അതേസമയം ജോ ബൈഡൻ നെതന്യാഹുവിന്റെ പ്രവർത്തനങ്ങളിൽ കടുത്ത നിരാശനാണെന്നാണ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. നെതന്യാഹു തന്റെ ഉപദേശം അവഗണിക്കുകയാണെന്നും ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും ഉപദേശകരോടും മറ്റുള്ളവരോടും ജോ ബൈഡൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ടു ചെയ്തിരുന്നു.

ഇസ്രായേൽ തങ്ങളുടെ ഗാസ ആക്രമണം ആരംഭിച്ചതു മുതൽ നെതന്യാഹുവിനെ പരസ്യമായി ബൈഡൻ വിമർശിച്ചിരുന്നില്ല. എന്നാൽ പലതവണ ഇസ്രയേലിന്റെ നീക്കങ്ങളെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in