വെള്ളത്തിനടിയില്‍ ദീര്‍ഘചുംബനം; പ്രണയദിനത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ട് ദമ്പതികള്‍

വെള്ളത്തിനടിയില്‍ ദീര്‍ഘചുംബനം; പ്രണയദിനത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ട് ദമ്പതികള്‍

3 മിനിറ്റും 24 സെക്കന്റുമാണ് പുതിയ റെക്കോർഡ്

വെള്ളത്തിനടിയില്‍ ദീര്‍ഘനേരം ചുംബിച്ച് ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുകയാണ് ദക്ഷിണ ആഫ്രിക്കന്‍ ദമ്പതികളായ ബെത്ത് നീലെയും മൈല്‍സ് ക്ലൗട്ടിയും, വാലൻ്റൈൻസ് ദിനത്തിലായിരുന്നു വേള്‍ഡ് റെക്കോര്‍ഡിനായുളള ദമ്പതികളുടെ പരിശ്രമം. മാലിദ്വീപിലെ ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ 4 മിനിറ്റ് 6 സെക്കൻ്റാണ് ഇരുവരും ശ്വാസം അടക്കിപ്പിടിച്ച് ചുംബിച്ചത്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റാലിന്‍ ടി വി ഷോവായ 'ലോ ഷോ ഡെ റെക്കോര്‍ഡി'ലെ മുന്‍ വേള്‍ഡ് റെക്കോര്‍ഡായ 3 മിനിറ്റും 24 സെക്കന്റുമാണ് ഇരുവരും തകര്‍ത്തിരിക്കുന്നത്.

'അവരുടെ പ്രണയം കടലായതിനാല്‍ ഈ ഇണക്കിളികള്‍ പുതിയൊരു അണ്ടര്‍വാട്ടര്‍ ചുംബന റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്' അടിക്കുറിപ്പിനോടൊപ്പം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ദമ്പതികളുടെ സാഹസികമായ വീഡിയോയും പങ്കുവെച്ചു.

രാവിലെ 7.30തോടെ ഇരുവരും അണ്ടര്‍വാട്ടര്‍ ചുംബനത്തിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പല ബ്രെത്ത് വ്യായാമങ്ങളും, രണ്ട് മിനിറ്റും മൂന്ന് മിനിറ്റും വരുന്ന റിഹേഴ്‌സലുകളും നടത്തിയിരുന്നു. കനേഡിയന്‍ പൗരനായ മൈല്‍സ് ക്ലൗട്ടിയറും ദക്ഷിണാഫ്രിക്കന്‍ പൗരയായ ബത്ത് നീലും ഡൈവർമാരാണ്. ഇരുവരും തങ്ങളുടെ മകളോടൊപ്പം ദക്ഷിണ ആഫ്രിക്കയില്‍ താമസിച്ചുവരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഈ ആശയം മുന്നോട്ട് വച്ചത് മുതല്‍ എല്ലാവിധ പരിശീലനങ്ങള്‍ ഉണ്ടായിരുന്നിട്ടും, അണ്ടര്‍വാട്ടര്‍ സിനിമാ സംവിധായകരായ ബെത്തിനും മൈല്‍സിനും പ്രതീക്ഷിച്ചതിലും വളരെ വെല്ലുവിളി നേരിടേണ്ടതായി വന്നു. റെക്കോര്‍ഡിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ശ്വാസം അടക്കി പിടിക്കാന്‍ സാധിച്ചില്ലെന്ന് ബെത്ത് പറയുന്നു. നാല് തവണ ദക്ഷിണാഫ്രിക്കന്‍ ഫ്രീഡൈവ് ചാമ്പ്യനാണ് ബെത്ത്. തങ്ങള്‍ക്ക് മുമ്പത്തെ റെക്കോര്‍ഡിന് അടുത്തു പോലും എത്താന്‍ സാധിച്ചിരുന്നില്ലെന്ന് ഭര്‍ത്താവ് മൈല്‍സും വ്യക്തമാക്കി. തുടക്കം മുതലെ പ്രയാസമുള്ളതായി തോന്നിയെങ്കിലും മൈല്‍സ് തന്റെ റെക്കോര്‍ഡ് നേട്ടത്തെ 'ശ്വാസം അടക്കിയുള്ള ഒരു നായകൻ്റെ യാത്ര'യായിട്ടാണ് വിശദീകരിക്കുന്നത്.

logo
The Fourth
www.thefourthnews.in