ഖേഴ്സണ്‍ ഡാം തകര്‍ച്ച: ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വ്യാപ്തി വരുംദിവസങ്ങളിലേ വ്യക്തമാകൂവെന്ന് യുഎൻ

ഖേഴ്സണ്‍ ഡാം തകര്‍ച്ച: ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വ്യാപ്തി വരുംദിവസങ്ങളിലേ വ്യക്തമാകൂവെന്ന് യുഎൻ

40,000ത്തിലേറെ പേര്‍ അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ

ഖേഴ്സണ്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് യുക്രെയ്നിൽ ദുരിതം അവസാനിക്കുന്നില്ല. തെക്കൻ യുക്രെയ്നിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ തുടരുകയാണ്. ആയിരക്കണക്കിനാളുകളെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചത്. അണക്കെട്ട് തകര്‍ച്ചയുടെ വ്യാപ്തി വരുംദിവസങ്ങളിലേ വ്യക്തമാകൂ എന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 40,000ത്തിലേറെ പേര്‍ അപകടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

ഇതുവരെ വെള്ളം 3.5 മീറ്റര്‍ (11-1/2 ) അടി ഉയര്‍ന്നു. കസ്‌കോവ ഡിബ്രോവ മൃഗശാല പൂര്‍ണമായും വെള്ളത്തിനടിയിലായി. 300 മൃഗങ്ങൾ ചത്തതായി മൃഗശാല അധികൃതര്‍ അറിയിച്ചു.

അതിനിടെ അണക്കെട്ട് തകര്‍ത്തതിന് പിന്നിൽ ആരാണെന്നതിൽ വ്യക്തതയില്ലെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ മറ്റൊരു അനന്തരഫലമാണിപ്പോൾ കാണുന്നതെന്നും ഗുട്ടറസ് പറഞ്ഞു. ആരാണ് ഉത്തരവാദിയെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും സ്വന്തം ജനതയ്ക്കെതിരെ യുക്രെയ്നിന് ഇത്തരമൊരു നീക്കം നടത്തേണ്ട ആവശ്യമില്ലെന്ന് അമേരിക്ക പറയുന്നു.

ഖേഴ്സണ്‍ ഡാം തകര്‍ച്ച: ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വ്യാപ്തി വരുംദിവസങ്ങളിലേ വ്യക്തമാകൂവെന്ന് യുഎൻ
ഖേഴ്സണിനടുത്തുള്ള അണക്കെട്ട് റഷ്യ തകർത്തുവെന്ന് യുക്രെയ്ൻ; നിഷേധിച്ച് റഷ്യ, പ്രളയമുന്നറിയിപ്പ്

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പരസ്പരം പഴിചാരുകയാണ് യുഎന്നിലെ യുക്രെയ്ന്‍, റഷ്യ പ്രതിനിധികൾ. പ്രത്യാക്രമണത്തിന് സൈന്യത്തെ പുനഃസംഘടിപ്പിക്കാനായി അനുകൂല അവസരം സൃഷ്ടിക്കാന്‍ യുക്രെയ്ന്‍ നടത്തിയ നീക്കമാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ, റഷ്യ നടത്തിയ തീവ്രവാദ നീക്കമാണെന്ന് യുക്രെയ്നും ആരോപിക്കുന്നു. വിഷയത്തിൽ റഷ്യയ്ക്കെതിരെ ഇതിനകം തന്നെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി വ്യക്തമാക്കി. ഖേഴ്സണിൽ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ റഷ്യൻ ഷെല്ലാക്രമണമുണ്ടായതായി യുക്രെയ്ൻ ആഭ്യന്തരമന്ത്രി ആരോപിച്ചു.

സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മിച്ച ആറ് അണക്കെട്ടുകളില്‍ ഏറ്റവും വലിയ അണക്കെട്ടാണ് ഖേര്‍സണ്‍ അണക്കെട്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയില്‍ റിയാക്ടര്‍ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് ഈ ഡാമിലെ വെള്ളമായിരുന്നു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലേക്കും ഈ ഡാമില്‍നിന്നാണു വെള്ളം കൊണ്ടുപോകുന്നത്. 240 കി.മീ (150 മൈല്‍) നീളവും 23 കി.മീ (14 മൈല്‍) വരെ വീതിയുമുള്ള തെക്കന്‍ യുക്രെയ്‌നിന്റെ പ്രധാന ഭൂമിശാസ്ത്രപരമായ സവിശേഷതകളില്‍ ഒന്നാണ് അണക്കെട്ടിന് പിന്നിലുള്ള വിശാലമായ ജലസംഭരണി.

logo
The Fourth
www.thefourthnews.in