അട്ടിമറി അംഗീകരിക്കില്ലെന്ന് യുറോപ്യന്‍ യൂണിയന്‍, നൈജറിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും നിര്‍ത്തിവച്ചു
-

അട്ടിമറി അംഗീകരിക്കില്ലെന്ന് യുറോപ്യന്‍ യൂണിയന്‍, നൈജറിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും നിര്‍ത്തിവച്ചു

മുഹമ്മദ് ബാസൂമിനെ ഉടൻ മോചിപ്പിക്കണമെന്നും യുറോപ്യന്‍ യൂണിയന്‍

നൈജറിലെ സൈനിക അട്ടിമറിക്ക് പിന്നാലെ രാജ്യത്തിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും താല്‍ക്കാലികമായി നിര്‍ത്തിവച്ച് യൂറോപ്യന്‍ യൂണിയന്‍. സൈനിക ജനറല്‍ അബ്ദൗറഹ്‌മാന്‍ ചിയാന്‍ നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി.

അട്ടിമറി അംഗീകരിക്കില്ലെന്ന് യുറോപ്യന്‍ യൂണിയന്‍, നൈജറിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും നിര്‍ത്തിവച്ചു
നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്

' നൈജറിനുള്ള സാമ്പത്തിക പിന്തുണ നിര്‍ത്തലാക്കിയതിന് പിന്നാലെ രാജ്യത്തിനുള്ള മുഴുവന്‍ സാമ്പത്തിക സഹായവും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നു' - യൂറോപ്യന്‍ യൂണിയന്‍ വിദേശനയ തലവന്‍ ജോസഫ് ബോറെല്‍ പറഞ്ഞു. ' നൈജറിന്റെ ഇപ്പോഴത്തെ അധികാരികളെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടില്ല. അംഗീകരിക്കുകയുമില്ല. മുഹമ്മദ് ബാസൂമാണ് രാജ്യത്ത് നിയമാനുസൃതമായി നിയമിതനായ ഏക പ്രസിഡന്റ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം'-ജോസഫ് ബോറെല്‍ കൂട്ടിച്ചേര്‍ത്തു.

അട്ടിമറി അംഗീകരിക്കില്ലെന്ന് യുറോപ്യന്‍ യൂണിയന്‍, നൈജറിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും നിര്‍ത്തിവച്ചു
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറില്‍ പട്ടാള അട്ടിമറി; ഭരണം പിടിച്ചെടുത്തതായി സൈനികമേധാവി

പുറത്താക്കപ്പെട്ടപ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണയുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ബാസൂമിനെയല്ലാതെ മറ്റാരെയും നൈജറിന്റെ പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം. പെട്ടന്ന് തന്നെ രാജ്യത്ത് ജനാധിപത്യഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍, വെസ്റ്റ് ആഫ്രിക്കന്‍ റീജ്യണല്‍ ബ്ലോക്ക്, എന്നിവരും നൈജറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അട്ടിമറി അംഗീകരിക്കില്ലെന്ന് യുറോപ്യന്‍ യൂണിയന്‍, നൈജറിനുള്ള സാമ്പത്തിക സഹായവും സുരക്ഷാ സഹകരണവും നിര്‍ത്തിവച്ചു
നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂം അംഗരക്ഷകരുടെ തടവില്‍

നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെ സുരക്ഷാസേന തലവനായിരുന്ന അബ്ദൗറഹ്‌മാന്‍ ചിയാന്‍ രാജ്യത്തെ തലവനായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി. പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കിയ സൈന്യം അട്ടിമറിയിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. ദേശീയ ടെലിവിഷന്‍ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് നേതൃത്വം ഏറ്റെടുത്തതായി ചിയാനി പ്രഖ്യാപിച്ചത്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ചിയാനി. രാജ്യം തകര്‍ച്ചയുടെ ഘട്ടത്തിലേക്ക് കടന്നതിനാലാണ് സൈനിക അട്ടിമറി വേണ്ടിവന്നതെന്നും ഇനിയും ഇതുപോലെ മുന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു ചിയാനിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in