ഖലിസ്ഥാനെ എതിര്‍ത്തു; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം

ഖലിസ്ഥാനെ എതിര്‍ത്തു; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം

ഖലിസ്ഥാന്‍ ആശയത്തെ എതിര്‍ത്തതിന് ഇതൊരു പാഠമാകണം എന്ന് അക്രമികൾ

ഓസ്‌ട്രേലിയയില്‍ ഖലിസ്ഥാന്‍ തീവ്രവാദങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. 23 കാരനായ വിദ്യാര്‍ത്ഥിയെയാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചത്. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്സിലാണ് ആക്രമണം ഉണ്ടായത്. 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന് വിളിച്ചുകൊണ്ട് ജോലിക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് 'ദി ഓസ്ട്രേലിയ ടുഡേ' റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖലിസ്ഥാനെ എതിര്‍ത്തു; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം
ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പ്രതിഷേധം: കാനഡയില്‍ രണ്ട് ഖലിസ്ഥാന്‍ വാദികള്‍ അറസ്റ്റില്‍

ഡ്രൈവറായി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥി ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 'ഇന്ന് പുലര്‍ച്ചെ 5.30 ന് ഞാന്‍ ജോലിക്ക് പോകുമ്പോഴാണ് നാലഞ്ച് ഖാലിസ്ഥാന്‍ അനുകൂലികള്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചത്. വാഹനത്തില്‍ കയറുന്നതിനിടെയാണ് ആക്രമികള്‍ പ്രത്യക്ഷപ്പെട്ടത്. ഇടതുവശത്തെ വാതില്‍ തുറന്ന് വാഹനത്തിന് അകത്തേക്ക് കയറിയ സംഘം ഇടതു കണ്ണിന് താഴെ കവിളെല്ലില്‍ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു.' ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി വെളിപ്പെടുത്തുന്നു.

'വാഹനത്തില്‍ നിന്ന് ബലമായി വലിച്ചിറക്കിയ സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീണ്ടും മര്‍ദിച്ചു. അക്രമികളില്‍ രണ്ടുപേര്‍ ഇതിന്റെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദിക്കുന്നതിനിടയില്‍, അക്രമികള്‍ തുടര്‍ച്ചയായി 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ എല്ലാം സംഭവിച്ചു കഴിഞ്ഞു. ഖലിസ്ഥാന്‍ ആശയത്തെ എതിര്‍ത്തതിന് ഇതൊരു പാഠമാകണം എന്ന് പറഞ്ഞ് അക്രമികള്‍ പോയി' വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥിയ്ക്ക് തലയ്ക്കും കാലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 'ഇവിടെ തീവ്രവാദത്തിനോ ആക്രമണത്തിനോ സ്ഥാനമില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കും' മെറിലാന്‍ഡ്‌സ് പാര്‍ലമെന്റ് അംഗം പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in