സിഡ്‌നി മാളിൽ 6 പേരെ കുത്തിക്കൊന്നയാളെ വെടിവച്ചുകൊന്ന് പോലീസ്; ആക്രമണത്തിൽ നവജാതശിശു ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്

സിഡ്‌നി മാളിൽ 6 പേരെ കുത്തിക്കൊന്നയാളെ വെടിവച്ചുകൊന്ന് പോലീസ്; ആക്രമണത്തിൽ നവജാതശിശു ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്

വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് അക്രമിയെ കീഴടക്കിയതെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആന്റണി കൂക്ക് പറഞ്ഞു

സിഡ്‌നി മാളില്‍ ആറ് പേരെ കുത്തിക്കൊന്ന അക്രമിയെ വെടിവച്ചുകൊന്ന് പോലീസ്. വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് അക്രമിയെ വെടിവെച്ചു വീഴ്ത്തിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ആന്റണി കൂക്ക് പറഞ്ഞു. മാളിന്റെ അഞ്ചാം നിലയിലേക്ക് ഓടിക്കയറിയ അക്രമിയെ പിന്തുടര്‍ന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഡ്‌നി മാളിൽ 6 പേരെ കുത്തിക്കൊന്നയാളെ വെടിവച്ചുകൊന്ന് പോലീസ്; ആക്രമണത്തിൽ നവജാതശിശു ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്
പാകിസ്താനിലെ ബലൂചിസ്താനില്‍ രണ്ട് ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

വളരെ അപകടകാരിയായ അക്രമിയെ വെടിവച്ചുകൊന്ന പോലീസ് ഉദ്യോഗസ്ഥയെ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അഭിനന്ദിച്ചു. അവര്‍ ഹീറോയാണെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചുവെന്നതില്‍ സംശയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

''യൂണിഫോം ധരിക്കുന്നവര്‍ അപകടത്തിലേക്ക് കുതിക്കുന്നവരാണെന്നും അതില്‍നിന്ന് മാറിനില്‍ക്കേണ്ടവരല്ലെന്നുമുള്ള ഓര്‍മപ്പെടുത്തലാണിത്. അവര്‍ എല്ലാവരും ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരിക്കാനിരിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു,'' അദ്ദേഹം പറഞ്ഞു.

സിഡ്‌നി മാളിൽ 6 പേരെ കുത്തിക്കൊന്നയാളെ വെടിവച്ചുകൊന്ന് പോലീസ്; ആക്രമണത്തിൽ നവജാതശിശു ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്
പോഷകാഹാരക്കുറവ് മൂലം മരിച്ചുവീഴുന്ന കുട്ടികൾ, നരകയാതനയിൽ ഗർഭിണികളും; ആഭ്യന്തര കലാപത്തിൽ വലഞ്ഞ് സുഡാൻ ജനത

ഇന്ന് വൈകിട്ടോടെയാണ് സിഡ്നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍' മാളില്‍ ആക്രമണം നടന്നത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപ്പേരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നവജാതശിശുവടക്കം നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മിഷണര്‍ റീസ് കെര്‍ഷോ അറിയിച്ചു.

അക്രമം നടക്കുന്ന സമയം നിരവധി പേരാണ് മാളിലുണ്ടായത്. അക്രമി കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങളും വൈറലാണ്. സംഭവത്തിനു പിന്നാലെ അധികാരികള്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍ അടപ്പിക്കുകയും ആളുകള്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in