പോലീസിനെ ഭയന്ന് ഫ്രീസറിൽ ഒളിച്ചു; യുവാവിന് ദാരുണാന്ത്യം

പോലീസിനെ ഭയന്ന് ഫ്രീസറിൽ ഒളിച്ചു; യുവാവിന് ദാരുണാന്ത്യം

മൃതദേഹത്തില്‍ ക്ഷതങ്ങളോ പരുക്കുകളോ ഇല്ലെന്ന് പോലീസ്

പോലീസിനെ ഭയന്ന് ഫ്രീസറില്‍ ഒളിച്ച മുപ്പത്തിനാലുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ മിനസോട്ടയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിന്റെ ബേസ്‌മെന്റിലെ ചെസ്റ്റ് ഫ്രീസറിൽനിന്നാണ് ബ്രാൻഡൻ ലീ ബുഷ്മാനെ മരിച്ചനിലയിൽ പോലീസ് കണ്ടെത്തിയത്.

മൃതദേഹം കണ്ടെടുക്കുമ്പോള്‍ ബുഷ്‌മാന്റെ ശരീരത്തില്‍ ക്ഷതങ്ങളോ പരുക്കുകളോ ഇല്ലായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ബുഷ്മാനെതിരെ നേരത്തെ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നതായും പോലീസ് പ്രസ്താവനയില്‍ പറയുന്നു.

പോലീസിനെ കണ്ട് ബുഷ്‌മാന്‍ ഫ്രീസറില്‍ ഒളിച്ച യുവാവ് പിന്നീടത് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പുറത്തുവന്ന വിവരം. പുറത്തുനിന്നു മാത്രം തുറക്കാന്‍ കഴിയുന്ന ഫ്രീസറിലാണ് ബുഷ്‌മാന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് അറിയിച്ചത്.

മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ഫെബ്രുവരി മുതല്‍ ആള്‍ത്താമസമില്ലായിരുന്നു. ബുഷ്മാനെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുഷ്മാനെ കാണാതായ ദിവസം അയാള്‍ പോലീസിനെ കണ്ട് ഓടിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബുഷ്മാന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in