നെതന്യാഹു
നെതന്യാഹു

അമേരിക്കയുടെ നിർദേശം പരസ്യമായി തള്ളി ഇസ്രയേൽ; പലസ്തീൻ രാഷ്ട്ര രൂപീകരണം അംഗീകരിക്കാനാകില്ലെന്ന് നെതന്യാഹു

ഹമാസിന്റെ സർവനാശം കാണുകയും ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു

ഗാസയിലെ സംഘർഷം അവസാനിച്ചാൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന അമേരിക്കയുടെ നിർദേശത്തെ പരസ്യമായി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ. ഹമാസിന്റെ സർവനാശം കാണുകയും ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.

"പൂർണ വിജയം ഉണ്ടാകും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും അതിന് നിരവധി മാസങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വേണ്ടി അമേരിക്ക ഉൾപ്പെടെ ശ്രമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രയേലിന്റെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന അമേരിക്കയുമായി വർധിച്ചുവരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ഒടുവിലത്തെ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

നെതന്യാഹു
ഗാസയില്‍ രോഗികളുടെ അവസ്ഥ അതിദാരുണം; ചികിത്സയ്ക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി ഡബ്ല്യുഎച്ച്ഒ

കാൽ ലക്ഷത്തോളം പലസ്തീൻ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് നെതന്യാഹുവിന്റെ തിരിഞ്ഞുനടത്തം. അമേരിക്ക ഉൾപ്പെടെയുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികൾ ദീർഘകാലമായി "ദ്വി-രാഷ്ട്ര പരിഹാരം" നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്തിടെ പശ്ചിമേഷ്യ സന്ദർശിച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പരിഹാര നടപടിയെക്കുറിച്ച് നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. പലസ്തീൻ രാഷ്ട്രത്തിന്റെ സ്ഥാപനത്തിലൂടെ മാത്രമേ ഇരുജനതയ്ക്കും സുരക്ഷതിമയൊരു ജീവിത സാഹചര്യം കൈവരൂ എന്നും ബ്ലിങ്കൻ ഓർമിപ്പിച്ചിരുന്നു. എന്നാൽ നയതന്ത്ര ചർച്ചകളെയെല്ലാം വിഫലമാക്കുന്ന രീതിയിലാണ് നെതന്യാഹുവിന്റെ വ്യാഴാഴ്ചത്തെ പ്രസ്താവന.

ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള എല്ലാ ഭൂപ്രദേശങ്ങളിലും ഇസ്രയേലിന്റെ സുരക്ഷാ നിയന്ത്രണത്തിന് കീഴിലായിരിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇത് അനിവാര്യമാണ്. അതേസമയം, പലസ്തീന്റെ പരമാധികാരമെന്ന ആശയം അംഗീകരിക്കാനാകില്ല, ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഹാനികരമായ ഒരു കാര്യവും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ സുഹൃത്തുക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹു
പുകയുന്ന ഇറാൻ - പാകിസ്താന്‍ അതിർത്തി, സംഘർഷങ്ങളുടെ ചരിത്രമെന്ത്?

അതേസമയം, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വേണ്ടി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് സംസാരിച്ചതായി അൽജസീറ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്‌ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിൽ അമേരിക്ക നടത്തുന്ന പ്രതികാര നടപടിയിൽ, 25000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം 85 ശതമാനം ജനതയും ആഭ്യന്തരമായി പലായനം ചെയ്യേണ്ടി വന്നു. സ്ഥിതിഗതികൾ വളരെയധികം മോശമായ ഗാസയിലേക്ക് മരുന്നുകളും ആവശ്യസാധനങ്ങളും എത്തിക്കാൻ അടുത്തിടെ ഫ്രാൻസും ഖത്തറും മധ്യതസ്ഥ വഹിച്ച കരാറിൽ ഇസ്രയേലും ഹമാസും ഏർപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in