റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 31,000 സൈനികര്‍; 'രാജ്യത്തിനായുള്ള ത്യാഗം' എന്ന് സെലന്‍സ്‌കി

റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 31,000 സൈനികര്‍; 'രാജ്യത്തിനായുള്ള ത്യാഗം' എന്ന് സെലന്‍സ്‌കി

യുദ്ധം അവസാനിക്കാതെ മനുഷ്യനാശത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്ന് വൊളോഡിമിര്‍ സെലന്‍സ്‌കി

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക നടപടി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മുപ്പത്തിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്. 'യുക്രെയ്‌നുവേണ്ടിയുള്ള ത്യാഗം' എന്നാണ് സൈനികരുടെ മരണത്തെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. കീവില്‍ 'യുക്രെയ്ന്‍ യീര്‍ 2024' എന്ന ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

31,000 വരുന്ന സൈനികര്‍ക്കുപുറമെ പതിനായിരക്കണക്കിന് സാധാരണക്കാരും റഷ്യന്‍ അധിനിവേശ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിക്കാതെ മനുഷ്യനാശത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്ന് വൊളോഡിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണ് യുക്രെയ്ന്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 31,000 സൈനികര്‍; 'രാജ്യത്തിനായുള്ള ത്യാഗം' എന്ന് സെലന്‍സ്‌കി
കേന്ദ്ര ഇടപെടലുകള്‍ ഫലംകണ്ടില്ല; റഷ്യയില്‍ കുടുങ്ങിയ 12 ഇന്ത്യക്കാരില്‍ ഒരാള്‍ യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നിലെ സൈനിക നടപടിയില്‍ റഷ്യയ്ക്കുഉണ്ടായ ആള്‍നാശങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022-23 വര്‍ഷങ്ങളിലായി യുദ്ധത്തില്‍ പങ്കെടുത്ത 75,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വതന്ത്ര റഷ്യന്‍ മാധ്യമമായ മീഡിയാ സോണ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഏകദേശം 3,15,000 റഷ്യന്‍ സൈനികര്‍ യുക്രെയിനില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 31,000 സൈനികര്‍; 'രാജ്യത്തിനായുള്ള ത്യാഗം' എന്ന് സെലന്‍സ്‌കി
യുദ്ധത്തിന്റെ രണ്ട് വർഷം; അനിശ്ചിതത്വത്തിന്റെ നടുവില്‍ യുക്രെയ്‌ന്‍ ജനത

അതേസമയം, റഷ്യക്കെതിരെ പോരാടാനുള്ള എന്തെങ്കിലും സാധ്യതകള്‍ ബാക്കിയുണ്ടെങ്കില്‍ യുക്രെയ്ന്‍ ജനത അതിന് പ്രതിബദ്ധരാകണമെന്ന് വിദേശകാര്യ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. ആയുധ ഇറക്കുമതി വൈകിയാല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''നമ്മുടെ ശത്രുക്കളെ നോക്കൂ. രണ്ട് ട്രില്ല്യണ്‍ ഡോളറാണ് അവരുടെ സമ്പത്ത്. ഔദ്യോഗികവും അനൗദ്യോഗികവുമായ ഫണ്ടുകളുടെ 15 ശതമാനവും അവര്‍ ഉപയോഗിക്കുന്നത് യുദ്ധത്തിനാണ്. അതുകൊണ്ട് രാജ്യോത്തോട് നമുക്ക് പ്രതിബദ്ധത പുലര്‍ത്താനായില്ലെങ്കില്‍ നമുക്ക് മനുഷ്യരെയും അതിര്‍ത്തികളെയും നഷ്ടപ്പെടും,'' അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം 6,000 കോടി ഡോളറിന്റെ അമേരിക്കന്‍ സഹായമാണ് യുക്രെയ്ന് നഷ്ടമായത്. എന്നാല്‍ സാമ്പത്തികവും സൈനികവുമായ പിന്തുണയില്‍ നിന്നും അമേരിക്ക യുക്രെയ്നിനെ ഉപേക്ഷിക്കില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 31,000 സൈനികര്‍; 'രാജ്യത്തിനായുള്ള ത്യാഗം' എന്ന് സെലന്‍സ്‌കി
റഷ്യൻ യുദ്ധമേഖലയിൽ കുടുങ്ങി ഇന്ത്യക്കാർ; വാഗ്നര്‍സേനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്, ഇടപെട്ട് കേന്ദ്രം

യുക്രെയ്ന്‍- റഷ്യ യുദ്ധം വീണ്ടും ശക്തമാകുകയാണ്. യുക്രെയിനിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ശക്തമായി തുടരുന്നു. സാപ്പോരിസിയ, ഖെര്‍സണ്‍ പ്രവിശ്യകളില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക യുക്രെയിന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. റഷ്യയുടെ ഇറാനിയന്‍ നിര്‍മിത ഷാഹേദ് ഡ്രോണുകളില്‍ 18ല്‍ 16 എണ്ണത്തെയും യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധ സേന തകര്‍ത്തു.

റഷ്യന്‍ മേഖലയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരില്‍ ഒരാള്‍ യുക്രെയ്നിന്റെ വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു. ഫെബ്രുവരി 21ന് ഡോണ്‍ട്സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായി 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.

logo
The Fourth
www.thefourthnews.in