'രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്‌നം' അവസാനിപ്പിക്കണം; ഗാസയില്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ച് ഗുട്ടെറസ്

'രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്‌നം' അവസാനിപ്പിക്കണം; ഗാസയില്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ച് ഗുട്ടെറസ്

ഗാസ മുനമ്പില്‍ ടെലികമ്മ്യൂണിക്കേഷന്‍ പതുക്കെ പുനസ്ഥാപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടി വീണ്ടും ഇസ്രയേലിനോട്‌ അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിര്‍ത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്‌നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെപ്പെട്ടു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു സന്ദര്‍ശിക്കവേയായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.

''മണിക്കൂറുകള്‍ കഴിയുന്തോറും ഗാസയിലെ സ്ഥിതി വളരെ വഷളായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനു പകരം ഇസ്രയേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. കൊല്ലപ്പെട്ടതും പരുക്കേറ്റതുമായ സാധാരണക്കാരുടെ എണ്ണം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന മാനുഷിക ദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്''- അദ്ദേഹം പറഞ്ഞു.

'രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്‌നം' അവസാനിപ്പിക്കണം; ഗാസയില്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ച് ഗുട്ടെറസ്
'ഗാസയിലെ ആക്രമണം രണ്ടാം ഘട്ടത്തിൽ'; ചോദ്യങ്ങൾക്ക് മറുപടി പിന്നീട് പറയും: നെതന്യാഹു

ഗാസ മുനമ്പില്‍ കൂടുതല്‍ മരണങ്ങള്‍ തടയാനും ആവശ്യമായ മാനുഷിക സാധനങ്ങള്‍ അനുവദിക്കുന്നതിനും വേണ്ടി ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സും വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക നേതാക്കളുടെ ഇടപെടല്‍ മന്ദഗതിയിലാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ''ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞിരിക്കുന്നു. കൃത്യമായ അനസ്‌തേഷ്യയില്ലാതെയാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ നിറയുകയാണ്''- ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പറയുന്നു.

അതേസമയം ഗാസ മുനമ്പില്‍ ടെലികമ്മ്യൂണിക്കേഷന്‍ പതുക്കെ പുനസ്ഥാപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലും കഴിഞ്ഞ രാത്രി മുഴുവന്‍ ഗാസയില്‍ ഇസ്രയേലിന്റെ കര-വ്യോമ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. വെസ്റ്റ്ബാങ്കിലും കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിലവില്‍ 7,703 പലസ്തീനികളും 1400 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്.

'രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്‌നം' അവസാനിപ്പിക്കണം; ഗാസയില്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ച് ഗുട്ടെറസ്
'പലസ്തീനി തടവുകാരെ വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാം'; ഉപാധിയുമായി ഹമാസ്

ഹമാസുമായുമായുള്ള സംഘര്‍ഷം കരയാക്രമണത്തോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഗാസയിലേക്ക് കൂടുതല്‍ സൈന്യം കടന്നതായി ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കുകയെന്നത് സൈന്യത്തിന്റെ 'അവിഭാജ്യ ഘടകമാണ്' എന്ന് അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് വൈകുന്നതില്‍ ഇസ്രയേലില്‍ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബന്ദികളുടെ കുടുംബങ്ങളെയും നെതന്യാഹു കണ്ടിരുന്നു.

logo
The Fourth
www.thefourthnews.in