കുട്ടികളെ കെട്ടിയിട്ട് ദേഹത്ത് ടാറ്റു പതിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

കുട്ടികളെ കെട്ടിയിട്ട് ദേഹത്ത് ടാറ്റു പതിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

ടാറ്റു മായ്ച്ച് കളയാന്‍ ശ്രമിച്ചത് ആഴത്തിലുള്ള മുറിവാണ് കുട്ടികളുടെ ദേഹത്തുണ്ടാക്കിയത്

കുട്ടികളുടെ ദേഹത്ത് നിര്‍ബന്ധിച്ച് ടാറ്റു പതിപ്പിച്ച രക്ഷിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട്, വായ ടേപ്പ് കൊണ്ട് മൂടി, കണ്ണ് കെട്ടിയ ശേഷമായിരുന്നു അമ്മ മേഗന്‍ മേ ഫാര്‍, രണ്ടാനച്ഛന്‍ ഗണ്ണര്‍ ഫാര്‍ എന്നിവരുടെ ടാറ്റൂയിങ് ക്രൂരത. പിടിക്കപ്പെടും എന്ന് മനസ്സിലായതോടെ ടാറ്റഉ മായ്ച്ച് കളയാനുള്ള ശ്രമങ്ങളും രക്ഷിതാക്കള്‍ നടത്തി.

കുട്ടികളുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി, മുറിവുകളില്‍ നാരാങ്ങാനീര് പുരട്ടിയിരുന്നു

ഒന്‍പതും അഞ്ചും വയസുള്ള കുട്ടികളുടെ കാലിലും തോളിലുമാണ് ടാറ്റു ചെയ്തിരുന്നത്. ഇവരുടെ യഥാര്‍ഥ അച്ഛനാണ് ബാലപീഡനം നടന്നെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് ഉടന്‍ വിഷയത്തിലിടപെട്ടു. അന്വേഷണം നടക്കുന്നെന്ന് അറിഞ്ഞതോടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ടാറ്റു മായ്ച്ച് കളയാനായി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു.

ടാറ്റു മായ്ച്ച് കളയാന്‍ ശ്രമിച്ചതിനാല്‍ ആഴത്തിലുള്ള മുറിവാണ് കുട്ടികളുടെ ദേഹത്തുണ്ടായിരുന്നത്. ടാറ്റു ചെയ്ത ഭാഗത്തെ തൊലി തന്നെ നീക്കാനാണ് ശ്രമം നടത്തിയിരുന്നത്. തൊലി ചുരണ്ടി മാറ്റി തെളിവ് നശിപ്പിക്കാനായിരുന്നു നീക്കമെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി. കുട്ടികളുടെ ദേഹത്തെ മുറിവുകളില്‍ നാരങ്ങാനീരും പുരട്ടിയിരുന്നു. ടാറ്റൂയിങ്ങിന് ഉപയോഗിച്ച കിറ്റും മറ്റ് സാധന സാമഗ്രികളും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

logo
The Fourth
www.thefourthnews.in