ENTERTAINMENT

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

വെബ് ഡെസ്ക്

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. 57 വയസായിരുന്നു. ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. ചെന്നൈയില്‍ എതിര്‍ നീച്ചലെന്ന ടിവി സീരിയലിന്റെ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ വടപളനിക്കടുത്തുള്ള സൂര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രജിനികാന്ത് നായകനായെത്തിയ ജയിലറും റെഡ് സന്താല്‍ വുഡുമാണ് മാരിമുത്തുവിന്റെ അവസാന ചിത്രങ്ങള്‍. ജയിലറില്‍ വില്ലനായ വിനായകന്റെ കൂട്ടാളിയായ മാരിമുത്തുവിന്റെ പ്രകടനം വലിയ ചര്‍ച്ചയായിരുന്നു.

ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം ചെന്നൈയിലായിരുന്നു മാരിമുത്തുവിന്റെ താമസം. മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈയിലെ വസതിയിലേക്ക് മാറ്റും. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ജന്മ നാടായ തേനിയിലേക്ക് കൊണ്ടുപോകും.

2008ല്‍ പുറത്തിറങ്ങിയ കണ്ണും കണ്ണും ആണ് മാരിമുത്തു സംവിധാനം ചെയ്ത ആദ്യ ചിത്രം. കിനട്ടക് കണ്ണം എന്ന കോമഡി സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ജയിലര്‍ കൂടാതെ വാലി, ജീവ, പെരിയേറും പെരുമാള്‍ തുടങ്ങിയ വിവിധ ചിത്രങ്ങളിലും മാരിമുത്തു മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

ഗാനരചയിതാവായ വൈരമുത്തുവിന്റെയും സംവിധായകരായ രാജ്കിരണ്‍, വസന്ത് എന്നിവരുടെ അസിസ്റ്റന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാരി മുത്തു അവസാനം അഭിനയിച്ചുകൊണ്ടിരുന്ന തിരുച്ചെല്‍വം സംവിധാനം ചെയ്യുന്ന എതിര്‍ നീച്ചലിലെ ആദി ഗുണശേഖരന്‍ എന്ന വില്ലന്‍ കഥാപാത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും